ഇറാഖിൽ പ്രധാനമന്ത്രി  അബാദിയുമായി സഖ്യത്തിന് തയാറായി സദ്ർ

ബഗ്ദാദ്: ഇറാഖിൽ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് സർക്കാർ രൂപവത്കരണത്തിന് തയാറാണെന്ന് പ്രധാനമന്ത്രി ഹൈദർ അൽ അബാദിയും ശിയ പണ്ഡിതൻ മുഖ്തദ അൽ സദ്റും അറിയിച്ചു. 

മേയിൽ നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ സദ്റിെൻറ സൈറൂൺ സഖ്യമാണ് (54 സീറ്റ്) വിജയിച്ചത്. എന്നാൽ, 329 അംഗ പാർലമെൻറിൽ കേവലഭൂരിപക്ഷം തികക്കാൻ സദ്റിെൻറ പാർട്ടിക്ക് കഴിഞ്ഞില്ല. 

അബാദിയുടെ പാർട്ടി 42 സീറ്റുകളുമായി മൂന്നാം സ്ഥാനത്താണ്. മൂന്നു മണിക്കൂറോളം നീണ്ട ചർച്ചക്കു ശേഷമാണ് സഖ്യത്തിെൻറ കാര്യം ഇരുനേതാക്കളും അറിയിച്ചത്. നേരത്തേ സർക്കാറുണ്ടാക്കാൻ ഇറാനെ അനുകൂലിക്കുന്ന ഹാദി അൽ അംരിയുടെ പാർട്ടിയുമായി സഖ്യത്തിന് തയാറാണെന്ന് സദ്ർ അറിയിച്ചിരുന്നു. 

എന്നാൽ, അതേക്കുറിച്ച് ഇപ്പോൾ അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അംരിയും പ്രതികരിച്ചിട്ടില്ല. സർക്കാർ രൂപവത്കരിക്കാൻ 165 സീറ്റുകൾ വേണമെന്നിരിക്കെ, രണ്ടു കക്ഷികളുമായും സദ്ർ സഖ്യമുണ്ടാക്കിയിട്ടുണ്ടോ എന്നാണ് സംശയം. മൂന്നു കക്ഷികളും ചേർന്നാലും 140 സീറ്റുകൾ തികക്കാനേ സാധിക്കൂ. 
അതിനാൽ പുതിയ സർക്കാർ രൂപവത്കരണം നീളാനാണ് സാധ്യത.

Tags:    
News Summary - Iraqi PM al-Abadi and Shia leader al-Sadr announce alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.