ഇറാൻ വിപ്ലവത്തിന് 40 ആണ്ട്

തെഹ്റാൻ: ഇറാനിൽ ഷാ റിസ പഹ്ലവിയെ മറിച്ചിട്ട് ശിയ ആത്മീയാചാര്യൻ ആയത്തുല്ല ഖുമൈ നിയുടെ നേതൃത്വത്തിൽ പുതിയ ഭരണകൂടം സ്ഥാപിച്ച വിപ്ലവത്തിന് 40 വയസ്സ്. ഇറാൻ ചരിത്ര ത്തിനും പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തിനും പുതിയ ദിശ പകർന്ന് 1979 ഫെബ്രുവരിയിലാണ് പുതിയ ഇസ്ലാമിക ഭരണകൂടം രാജ്യത്ത് നിലവിൽവരുന്നത്.

ശീതയുദ്ധം ശക്തിയാർജിച്ച ഘട്ടത്തിൽ യു.എസ് പിന്തുണയോടെ പശ്ചിമേഷ്യയിലെ വലിയ സാന്നിധ്യമായി നിലയുറപ്പിച്ച ഷാ ഭരണകൂടത്തെയായിരുന്നു അട്ടിമറിച്ചത്. ഇൗ ഭരണമാറ്റത്തോടെ ഇറാൻ ക്രമേണ മേഖലയിൽ പുതിയ ശക്തിയായി ഉയർന്നുവന്നു.

അമേരിക്കയുമായി തുടക്കത്തിലേ കൊമ്പുകോർത്ത ഇറാൻ 1979 നവംബറിൽ തെഹ്റാൻ എംബസി ഉപരോധത്തോടെ അങ്കം കൂടുതൽ മുറുക്കി. ഇത് ഇപ്പോഴും തുടരുന്നു. ഇറാനെ മാറ്റിയ വിപ്ലവത്തിെൻറ ആഘോഷങ്ങൾക്ക് തിങ്കളാഴ്ച സമാപനമാകുകയാണ്.

Tags:    
News Summary - iran revolution 40th anniversary -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.