ക്വാലാലംപുർ: മലേഷ്യയിലെ മഹാതീർ മന്ത്രിസഭയിൽ ഇന്ത്യൻ വംശജനും അഭിഭാഷകനുമായ ഗോബിന്ദ് സിങ് ഡിയോ അധികാരമേറ്റു. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്ത് ആദ്യമായാണ് സിഖുകാരനെ മന്ത്രിയായി നിയമിക്കുന്നത്. 44കാരനായ ഡിയോക്കൊപ്പം മറ്റൊരു ഇന്ത്യൻ വംശജൻകൂടി മന്ത്രിസഭയിൽ ഇടംനേടിയിട്ടുണ്ട്. ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടിയിലെ എം കുലശേഖരന് (61) മാനവ വികസന മന്ത്രാലയത്തിെൻറ ചുമതലയാണ് നൽകിയത്.
1997ലെ ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി പാർലമെൻറിലെത്തിയത്. പുചോങ് നിയോജക മണ്ഡലത്തിൽ നിന്നാണ് ഡിയോ തെരഞ്ഞെടുക്കപ്പെട്ടത്. 2008ലെ പൊതുതെരഞ്ഞെടുപ്പിലൂടെയാണ് ഡിയോ പാർലമെൻറംഗമായത്. 2013ൽ വീണ്ടും വിജയിച്ചു. മലേഷ്യയിൽ ഒരു ലക്ഷത്തോളം സിഖ് വിഭാഗക്കാരുണ്ട്. മഹാതീർ മന്ത്രിസഭയിൽ 13 പേരാണ് അധികാരേമറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.