ഇസ്ലാമാബാദ്: കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ന്യൂയോർക്കിലെ പോലെ ഗുരുതരമാകും പാ കിസ്താനിലെ സ്ഥിതിയെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ഇംറാൻ ഖാൻ. രാജ്യത്ത് 2818 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 41 മരണവും. പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
പ്രവിശ്യ സർക്കാർ ഒരുക്കിയ 1000 കിടക്കകളുള്ള താൽകാലിക ആശുപത്രി സന്ദർശിച്ച ശേഷമായിരുന്നു ഇംറാെൻറ പ്രസ്താവന. കോവിഡിന് അതീതരാണെന്ന് ആരും വ്യാമോഹിക്കേണ്ട. ഏറ്റവും സമ്പന്നമായ ന്യൂയോർക്കിലെ അവസ്ഥ കണ്ടില്ലേ? എന്താണ് സംഭവിക്കുന്നതെന്നറിയില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യും- ഇംറാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.