ലാഹോർ: പ്രധാനമന്ത്രി ഇംറാൻ ഖാെൻറ ധാർമികതയും സത്യസന്ധതയും ചോദ്യം ചെയ്ത് നൽക ിയ ഹരജിയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും. 2018ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടി യായി നൽകിയ കുടുംബ വിവരങ്ങളിൽ മുൻ പങ്കാളിയിലുള്ള മകളുടെ വിവരങ്ങൾ മറച്ചുവെച്ചെന്നാണ് കേസ്. ഭരണഘടനയുടെ 62, 63 വകുപ്പുകൾ പ്രകാരം പാക് പാർലമെൻറ് അംഗങ്ങൾ സത്യസന്ധരും ധർമനിഷ്ഠരുമാകണം. ഇതു ലംഘിക്കുന്നവരെ അയോഗ്യരാക്കാം.
ഇൗ വകുപ്പനുസരിച്ച് അയോഗ്യനാക്കണമെന്നാണ് ആവശ്യം. അന-ലൂയിസ വൈറ്റിലുള്ള ടിറിയൻ ജെയ്ഡ് ഖാൻ വൈറ്റുമായി ബന്ധപ്പെട്ടാണ് കേസ്. സമാന പരാതി നേരത്തെ ഇസ്ലാമാബാദ് ഹൈകോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.