ഹോങ്കോങ്: ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടു ദിവ സത്തിനുശേഷം തുറന്നു. 400 വിമാനങ്ങൾ റദ്ദാക്കുകയും വിനോദ സഞ്ചാരികളടക്കമുള്ള യാത്രക്കാരെ ബാധിച്ചതിനെ തുടർന്നും പ ്രതിഷേധക്കാർ ഖേദപ്രകടനം നടത്തി.
'ഞങ്ങൾക്ക് മറ്റു മാർഗങ്ങളില്ലായിരുന്നു. ദയവായി മാപ്പ് സ്വീകരിക്കുക' തുടങ്ങിയ വാക്കുകൾ കുറിച്ച ബാനറുകളുമായാണ് പ്രതിഷേധക്കാർ നിന്നത്.
തിങ്കളാഴ്ച മുതലാണ് പ്രതിഷേധക്കാർ വിമാനത്താവളത്തിലെത്തിയത്. 5000ത്തിലേറെ പ്രതിഷേധക്കാർ വിമാനത്താവളത്തിലും പരിസരത്തുമായി ഒത്തുചേര്‍ന്നതോടെ ഹോങ്കോങ്ങിൽ നിന്നും പുറപ്പെടുന്നതും ഇവിടേക്ക് വരുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിൽ തമ്പടിച്ച പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ കഴിഞ്ഞ ദിവസം അധികൃതർ കോടതി വിധി നേടിയിരുന്നു.
പൊലീസും തമ്മില്‍ ആഴ്ചകളായി ഹോങ്കോങിൽ നടക്കുന്ന സംഘട്ടനത്തിെൻറ തുടര്‍ച്ചയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.