ഹോങ്കോങ്: മുഖാവരണം ധരിക്കുന്നതിന് നിരോധനമേർപ്പെടുത്തിയ സർക്കാർ നടപടി ഹോങ്കോങ് ഹൈകോടതിയും ശരിവെച്ചു. ഭരണകൂടത്തിനെതിരെ ജനാധിപത്യ സമരവാദികൾ നൽകിയ ഹരജിയാണ് ഹോങ്കോങ് കോടതി തള്ളിയത്. തുടർന്ന് ജനം വീണ്ടും തെരുവിലിറങ്ങി. വിവിധയിടങ്ങളിൽ സമരക്കാർക്കുനേരെ പൊലീസ് ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ചു. സമരക്കാർ കല്ലുകളും പെട്രോൾ ബോംബുകളെറിഞ്ഞുമാണ് പൊലീസിനെ നേരിട്ടത്.
ചൈനയുമായി ബന്ധമുള്ള കച്ചവടസ്ഥാപനങ്ങളും മെട്രോസ്റ്റേഷനും സർക്കാർ ഓഫിസുകളും സമരക്കാർ തകർത്തു. ബ്രിട്ടീഷ് ഭരണകാലത്തെ നിയമത്തിെൻറ കൂട്ടുപിടിച്ച് ചീഫ് എക്സിക്യൂട്ടിവ് കാരീലാം ആണ് പ്രതിഷേധത്തിനിടെ മുഖംമൂടി ധരിക്കുന്നത് നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.