ഹോേങ്കാങ്: സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന രാഷ്ട്രീയ പാർട്ടിയെ ഹോേങ്കാങ് സർക്കാർ നിരോധിച്ചു. ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന് പൂർണ സ്വാതന്ത്ര്യം നൽകണമെന്ന് വാദിക്കുന്ന ഹോേങ്കാങ് നാഷനൽ പാർട്ടിക്കാണ് നിരോധനം.
20 വർഷം മുമ്പ് ബ്രിട്ടൻ ചൈനക്ക് കൈമാറിയ ഹോേങ്കാങ്ങിന് നിലവിൽ അർധ-സ്വയംഭരണം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചൈനക്കെതിരെ ജനകീയ വികാരം ശക്തമാകുന്ന സാഹചര്യത്തിലാണ് പാർട്ടിക്ക് നിരോധനം ഏർപ്പെടുത്തിയത്.
ദേശീയ സുരക്ഷ കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് സുരക്ഷ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകളും ബ്രിട്ടനും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.