ഗസ്സ: ഫലസ്തീൻ പ്രദേശമായ ഗസ്സയിൽ വീണ്ടും ഇസ്രായേലിെൻറ വ്യോമാക്രമണം. ഹമാസിെൻറ സായുധവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിെൻറ നിയന്ത്രണത്തിൽ വടക്കൻ ഗസ്സയിലെ ജബലിയയിലെ ക്യാമ്പിലും ബൈത്ത് ലാഹിയയിലെ കൃഷിയിടത്തിലുമാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കില്ല.
അതിനിടെ, വടക്കൻ ഗസ്സയിലെ അതിർത്തിക്കടുത്ത് പ്രതിഷേധിച്ച ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾകൂടി മരിച്ചു. മാർച്ച് 30ന് ഖാൻ യൂനുസിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ മർവാൻ ഖുദിയ (45) ആണ് മരിച്ചതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.