ഗസ്സസിറ്റി: ഗസ്സമുനമ്പിൽ ബുധനാഴ്ചയുണ്ടായ രണ്ടു ചാവേറാക്രമണങ്ങളിൽ മൂന്നു ഫല സ്തീനി പൊലീസുകാർ കൊല്ലപ്പെട്ടു. തുടർന്ന് അധികൃതർ ഗസ്സയിൽ ജാഗ്രതനിർദേശം നൽക ി. മോട്ടോർബൈക്കുകളിലെത്തിയ ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
ഐ.എസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. 32ഉം 45ഉം വയസ്സുള്ള പൊലീസുകാരാണ് കൊല്ലപ്പെട്ടത്. പൊലീസ് ചെക്പോയൻറുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഗസ്സ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
ഗസ്സയിലെ 20 ലക്ഷം ഫലസ്തീനികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ നിർദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിെൻറ സൂത്രധാരരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ ചാവേറാക്രമണങ്ങൾ അപൂർവമാണ്. 2017 ആഗസ്റ്റിൽ തെക്കൻ ഗസ്സയിലുണ്ടായ ചാവേറാക്രമണത്തിൽ ഹമാസ് ഗാർഡ് കൊല്ലപ്പെട്ടിരുന്നു.
2007 മുതൽ ഗസ്സ ഹമാസിെൻറ നിയന്ത്രണത്തിലാണ്. ബുധനാഴ്ചത്തെ ആക്രമണത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം നിത്യസംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.