ടോക്യോ: സാമ്പത്തിക തിരിമറിക്കേസിൽ നിസാന്‍ മോട്ടോര്‍ കമ്പനി മുൻ ചെയർമാൻ കാർലസ് ഗോസനെതിരെ കുറ്റം ചുമത്തി. ശമ്പളം കുറച്ചുകാണിച്ചതുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത ്തെ വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനികളിലൊന്നാണ് നിസാൻ. നവംബർ 19നാണ് 64കാരനായ ഗോസനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേട്, കമ്പനിയുടെ പണവും ആസ്തികളും വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചത് ഉള്‍പ്പെടെ തട്ടിപ്പുകള്‍ നടത്തിയതിെൻറ പേരിലായിരുന്നു നടപടി.
ടോക്യോ സ്േറ്റാക് എക്സ്ചേഞ്ചിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ കാർലസ് ഗോസനും ഗ്രെഗ് കെല്ലിയും കുറെ വര്‍ഷങ്ങളായി തങ്ങളുടെ പ്രതിഫലം കുറച്ചു കാണിക്കുകയായിരുന്നു. 2010 മുതൽ 2015 വരെ 4.4 കോടി ഡോളറാണ് വാർഷിക ശമ്പളമെന്നാണ് ഗോസൻ റിപ്പോർട്ട് ചെയ്തത്. വീണ്ടും അറസ്റ്റ് ചെയ്തതിെൻറ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 22 ദിവസത്തേക്കുകൂടി ഗോസനെ കസ്റ്റഡിയിൽ വെക്കാൻ പ്രോസിക്യൂട്ടർമാർ അനുമതി തേടി.
ഗോസനെ കൂടാതെ കമ്പനിയുടെ ഡയറക്ടർ ഗ്രെഗ് കെല്ലിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും ജാമ്യം ലഭിച്ചിട്ടില്ല. ലബനാൻ വംശജനായ ഗോസൻ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. ചെയര്മാന് സ്ഥാനത്തുനിന്ന് ഗോസനെ പുറത്താക്കാന്‍ കമ്പനി നേരേത്ത തീരുമാനം എടുത്തിരുന്നു. ഇരുവർക്കുമെതിരെ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മാസങ്ങളായി കമ്പനി അന്വേഷണം നടത്തിവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.