ബെയ്ജിങ്: ഹോേങ്കാങ്ങിൽ 40 വർഷത്തിലേറെയായി 24മണിക്കൂറും മുടക്കമില്ലാതെ സർവിസ് നടത്തിയിരുന്ന ബി.ബി.സി വേൾഡ് സർവിസ് നിശ്ശബ്ദമാകാൻ പോവുന്നു. ചൈനയുടെ ദേശീയ റേഡിയോ ചാനലാണ് ബി.ബി.സിയുടെ സ്ഥാനം അപഹരിക്കുന്നത്.
1978 മുതൽ ബി.ബി.സി വേൾഡ് സർവിസ് സജീവമാണ് ഹോേങ്കാങ്ങിൽ. മാധ്യമങ്ങളുടെ വായടച്ചുപൂട്ടുന്ന ചൈനീസ് നടപടിയുടെ ഭാഗമായി വേണം ഇതിനെ കരുതാൻ. 150 ലേറെ വർഷം ബ്രിട്ടീഷ് കോളനിയായിരുന്ന ഹോേങ്കാങ് 1997ലാണ് ചൈനയുെട ഭാഗമായത്. 24 മണിക്കൂറും കൂടെയുണ്ടായിരുന്ന ഒന്ന് വിട്ടുപോകുന്നത് ഇരുട്ടിലേക്ക് പോകുന്ന അവസ്ഥപോലെയാണെന്നാണ് കേൾവിക്കാരുടെ പ്രതികരണം. ശ്രോതാക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ വിഷമമുണ്ടെന്ന് ബി.ബി.സി സീനിയർ പബ്ലിസിസ്റ്റ് ഹെലൻ ഡെല്ലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.