ക്വാലാലംപുർ: മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിെൻറ പേരിലുള്ള ക്രെഡിറ്റ് കാർ ഡുകൾ ഉപയോഗിച്ച് ഒറ്റ ദിവസം ഇറ്റലിയിലെ ആഡംബര ജ്വല്ലറിയിൽനിന്ന് എട്ടു ലക്ഷം ഡോളറ ിെൻറ സ്വർണം വാങ്ങിയതായി കണ്ടെത്തി. ഇറ്റലിയിലെ ജ്വല്ലറിയിൽനിന്ന് സ്വർണം വാങ്ങാൻ 2014 ആഗസ്റ്റ് എട്ടിനാണ് നജീബിെൻറ കെഡ്രിറ്റ് കാർഡുകൾ ഉപയോഗിച്ചത്.
കുറച്ചു മാസങ്ങൾക്കുശേഷം ഇതേ ക്രെഡിറ്റ് കാർഡുകൾ ബാങ്കോക്കിലെ ആഡംബര ഹോട്ടലിലും ഹവായിയിലെ ആഡംബര കടയിലും ഉപയോഗിച്ചതായി പ്രോസിക്യൂട്ടർമാർ കോടതിയിൽ അറിയിച്ചു. ഇതിനെല്ലാം മുൻ പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽനിന്നാണ് പണം ചെലവഴിച്ചതെന്നും കണ്ടെത്തി. നജീബിനെതിരായ അഴിമതിക്കേസുകളിൽ വിചാരണ നടക്കവെയാണ് പ്രോസിക്യൂട്ടർമാർ ക്രെഡിറ്റ് കാർഡിെൻറ ബില്ലുകൾ തെളിവായി ഹാജരാക്കിയത്.
അതേസമയം, വൻ തുക ചെലവഴിച്ചത് മറ്റൊരു രാജ്യത്തെ ഭരണത്തലവന് സമ്മാനം നൽകാനായിരുന്നുവെന്നും ഇത്തരം കീഴ്വഴക്കങ്ങൾ പതിവാണെന്നും നജീബ് ഫേസ്ബുക്കിൽ കൊടുത്തു. മലേഷ്യയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കൊണ്ടുവന്ന വൺ എം.ഡി.ബി പദ്ധതിയിൽനിന്ന് കോടികൾ വെട്ടിച്ച കേസിലുൾപ്പെടെയാണ് നജീബ് ശിക്ഷിക്കപ്പെട്ടത്.
പൊതുപണം ധൂർത്തടിച്ച് ആഡംബര ജീവിതം നയിക്കുകയാണ് നജീബിെൻറ കുടുംബമെന്ന് ആരോപണമുയർന്നിരുന്നു. അറസ്റ്റിനു പിന്നാലെ അദ്ദേഹത്തിെൻറ വസതിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ പണവും കോടികളുടെ മൂല്യം വരുന്ന ആഭരണങ്ങളും മറ്റ് ആഡംബരവസ്തുക്കളും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.