ഇസ്ലാമാബാദ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആരോപണത്തിന് തിരിച്ചടിയുമായി പാകിസ്താൻ. തടഞ്ഞാലും ഇല്ലെങ്കിലും പാകിസ്താന് യു.എസ് ധനസഹായം ആവശ്യമില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് തുറന്നടിച്ചു. എന്തിനാണ് പാകിസ്താന് സഹായം നൽകിയതെന്ന് ട്രംപിന് തെൻറ ഉദ്യോഗസ്ഥരോട് ചോദിക്കാവുന്നതാണ്. അഫ്ഗാനിസ്ഥാനിൽനിന്നേറ്റ പരാജയത്തിൽ ട്രംപ് ദുഃഖിതനാണ്, അതുകൊണ്ടാണ് പാകിസ്താനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് പാക് മാധ്യമമായ ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
യു.എസുമായി കൂടുതൽ ഇടപാടുകൾക്കില്ലെന്ന് തങ്ങൾ വ്യക്തമാക്കിയിരുന്നതാണെന്നും അതുകൊണ്ടുതന്നെ മേലിൽ സഹായം നൽകില്ലെന്ന ട്രംപിെൻറ പ്രസ്താവനക്ക് പ്രാധാന്യമില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. 15 വർഷത്തിനിടെ യു.എസ് നൽകിയ ധനസഹായത്തിെൻറ വിവരം പുറത്തുവിടാം. ട്രംപ് അവകാശപ്പെട്ട അത്രയും തങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ അവർക്ക് അത് തിരിച്ചുകൊടുത്തിട്ടുമുണ്ട്. ഇതുസംബന്ധിച്ച് കണക്കെടുപ്പിനും തയാറാണ്’’ -അദ്ദേഹം പറഞ്ഞു.
സമാധാനപരമായ ഒത്തുതീർപ്പാണ് അഫ്ഗാനിസ്താനിൽ വേണ്ടത്. എന്നാൽ, അവിടെ സൈനിക സന്നാഹം വിപുലമാക്കുക വഴി യു.എസ് തങ്ങളുടെ പരാജയം ഉറപ്പിക്കുകയായിരുന്നു. അഫ്ഗാനിസ്താെൻറ അയൽരാജ്യങ്ങൾക്കുമാത്രമേ മേഖലയിൽ സമാധാനം ഉറപ്പാക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, യു.എസ് അംബാസഡർ ഡേവിഡ് ഹാലേയെ വിളിച്ചുവരുത്തി ട്രംപിെൻറ പ്രസ്താവനയിലുള്ള പ്രതിഷേധം പാകിസ്താൻ അറിയിച്ചു. ട്രംപിെൻറ ട്വീറ്റിനെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി തഹ്മിന ജാൻജുവ ഹാലേയോട് വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.