കറാച്ചി: ഇന്ത്യയും പാകിസ്താനും 70ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലും രാജ്യത്തിെൻറ മതിൽകെട്ടുകൾ കടക്കാനാകാതെ കുടുംബങ്ങൾ. കറാച്ചിയിൽ കഴിയുന്ന 75 കാരിയായി രഹ്ന ഹാഷ്മിക്കും പറയാനുള്ളത് താനും കുടുംബും പാകിസ്താനികളായ കഥയാണ്.
1960 ലാണ് രഹ്ന ഹാഷ്മിയുടെ കുടുംബം ഡൽഹിയിൽ നിന്ന് കറാച്ചിയിലേക്ക് കുടിയേറിയത്. ഇന്ത്യൻ റെയിൽ വേ ഉദ്യോഗസ്ഥനായിരുന്നു രഹ്നയുടെ പിതാവ് വിരമിച്ച ശേഷമായിരുന്നു കറാച്ചിയിലേക്ക് മാറിയത്. ഡൽഹിയിലുള്ള കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. എന്തുകൊണ്ട് ഡൽഹിയിലേക്ക് തിരിച്ചുപോകുന്നില്ലെന്ന ചോദ്യത്തിന് ഇന്ത്യ വിഭജിച്ചുവെന്നാണ് സഹോദരൻ പറഞ്ഞത്. വിഭജനമെന്താണെന്ന് മനസിലാക്കാനുള്ള പ്രായം അന്നുണ്ടായിരുന്നില്ല. പിന്നീടൊരിക്കലും ഡൽഹിയിലെത്തിയില്ല. എങ്കിലും അവിടുള്ള ബന്ധുക്കളുമായി നല്ല ബന്ധം തുടർന്നു. 1990ൽ രഹ്നയുടെ ഭർത്താവ് ഖുർഷിദ് മരണപ്പെട്ടപ്പോൾ ഡൽഹിയിലെ കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തിെൻറ മരണാനന്തര ചടങ്ങിൽ പെങ്കടുക്കാൻ കഴിഞ്ഞില്ല. രഹ്നയുടെ അമ്മാവൻ മകൻ ആസിഫ് ഫെമി മാത്രമാണ് അന്ന് പാകിസ്താൻ വിസ സംഘടിപ്പിച്ച് കറാച്ചിയിലെത്തിയത്.
രണ്ടു രാജ്യങ്ങളിലാണെങ്കിൽ കുടുംബാംഗങ്ങൾ തമ്മിൽ ഇപ്പോഴും നല്ല ബന്ധത്തിലാണ്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രവർഷങ്ങൾ പിന്നിട്ടിട്ടും ഇരുരാജ്യങ്ങൾക്കിടയിൽ എന്തിനാണ് അനാവശ്യമായ വിലക്കുകൾ എന്ന് മനസിലാകുന്നില്ല. വിലക്കുകൾക്ക് മാത്രമാണെങ്കിൽ സ്വാതന്ത്ര്യം എന്തിനാണെന്നാണ് രഹ്ന ഹാഷ്മിയുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.