കൊളംബോ: രക്തപങ്കിലമായ ശ്രീലങ്കൻ ആഭ്യന്തരയുദ്ധം അവസാനിച്ച് 10 വർഷം തികയുേമ് പാൾ സവിശേഷമായൊരു ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ജാഫ്നയിലെ ഒരു സംഘം വനിതക ൾ. യുദ്ധത്തിെൻറ ഭാഗമായി തമിഴ്പുലികൾ പാകിയ കുഴിബോംബുകൾ അതിസാഹസികമായി നീക്കം ചെയ്യുകയാണവർ. ഹലോ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനക്കു കീഴിൽ അപകടകരമായ ഇൗ പണിയ ിൽ ഏർപ്പെട്ടിരിക്കുന്നവരിൽ പകുതിയിലേറെയും യുവതികളാണ്. പലരും യുദ്ധ വിധവകളുമാണ്.
ലോകത്തെ ഏറ്റവും വലിയ കുഴിബോംബ് പാടങ്ങളിലൊന്നായ ജാഫ്ന ഉപദ്വീപിലെ മുഹാമലൈയിലാണ് ഇവരിൽ പലരും സേവനമനുഷ്ഠിക്കുന്നത്. ഏറെ വൈദഗ്ധ്യം വേണ്ട ഇൗ പണിയിൽ പലരും പുതുമുഖമാണ്. പക്ഷേ, ജീവൻ പണയംവെച്ചുള്ള ഇൗ ദൗത്യത്തിന് അവരെ പ്രേരിപ്പിക്കുന്നത് ദാരിദ്ര്യം മാത്രമല്ല, അടുത്ത തലമുറക്ക് സുരക്ഷിതമായി ജീവിക്കാനുള്ള ഭൂമിയൊരുക്കുകയാണെന്ന ബോധ്യമാണ്. ‘ആദ്യ ദിവസങ്ങളിലും ആദ്യമായി ഗ്രനേഡ് കണ്ടെത്തിയപ്പോഴും ഭയന്നുവെങ്കിലും നാളെ ജനങ്ങൾക്ക് വീണ്ടും വന്ന് താമസിക്കാനുള്ള അവസരമാണ് സൃഷ്ടിക്കുന്നത് എന്ന് ആലോചിക്കുേമ്പാൾ സംതൃപ്തിയുണ്ടെ’ന്ന് ഡീമൈനിങ് സംഘത്തിലെ ഇന്ദിര പാർഥസാരഥി പറയുന്നു.
ഇൗ വർഷം ജനുവരി 31 വരെ 3,09,354 കുഴിബോംബുകളാണ് ഹാലോ ട്രസ്റ്റിെൻറ സംഘം നിർവീര്യമാക്കിയത്. വർഷം തോറും ശരാശരി 30,000 ബോംബുകൾ വീതമാണ് ഇവർ കൈകാര്യം ചെയ്യുന്നത്. മുഹാമലൈയിലെ ടാസ്ക് കമാൻഡർ ആയ നവിരതൻ സുജിതയുടെ ഭർത്താവിനെ യുദ്ധത്തിനിടെ കാണാതായതാണ്. അദ്ദേഹം മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
2010 ൽ ഹാലോ ട്രസ്റ്റിൽ ചേർന്ന സുജിതയുടെ നേതൃത്വത്തിലാണ് മുഹാമലൈയിലെ പ്രവർത്തനം പുരോഗമിക്കുന്നത്. ഇവരുടെ ദൗത്യം സമ്പൂർണ വിജയം െകെവരിച്ചാൽ മാത്രമേ ഇൗ മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോയവർക്ക് മടങ്ങിവരാനാകൂ. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളോടെയാണ് ഹാേലാ ട്രസ്റ്റിെൻറ പ്രവർത്തനങ്ങളെ ശ്രീലങ്ക നോക്കിക്കാണുന്നത്. വരുന്ന മേയ് 18 നാണ് ആഭ്യന്തര യുദ്ധം അവസാനിച്ചതിെൻറ 10ാം വാർഷികം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.