പെഷാവർ: ഹെലികോപ്ടർ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന ഇംറാൻ ഖാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഴിമതിവിരുദ്ധ കോടതി.
ഹെലികോപ്ടറുകൾ ദുരുപയോഗം ചെയ്തതു വഴി ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യ സർക്കാറിന് 21.7 ലക്ഷം ഡോളറിെൻറ നഷ്ടം വരുത്തിവെച്ചെന്നാണ് കേസ്. 2013 മുതൽ ഇൗ പ്രവിശ്യ ഭരിക്കുന്നത് ഇംറാൻ നേതൃത്വം നൽകുന്ന പാകിസ്താൻ െതഹ്രീെക ഇൻസാഫ് പാർട്ടിയാണ്.
അനർഹമായി സർക്കാർ ഹെലികോപ്ടറുകൾ 72 മണിക്കൂറോളം ഉപയോഗിച്ച് ഇത്രയേറെ തുക നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. എന്നാൽ, കേസ് രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ഇംറാൻ വ്യക്തമാക്കി. കോടതിയിൽ ഹാജരാകുന്നതിനെ തുടർന്ന് പെഷാവറിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.