ബെയ്ജിങ്: ലോകമാകെ ഭീതിപടർത്തി ചൈനയിലെ വുഹാൻ നഗരത്തിൽനിന്ന് ഉത്ഭവിച്ച കൊറ ോണ വൈറസ് പകരുന്നു. ചൈനയിൽ ഇതുവരെ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഈ വൈറസ് ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ, സിങ്കപ്പൂർ, അമേരിക്ക എന്നീ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ് തു. വിവിധ രാജ്യങ്ങളിലായി 830 പേരിലാണ് വൈറസ് കണ്ടെത്തിയത്. പതിനായിരങ്ങൾ നിരീക്ഷണ ത്തിലാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയിലേക്ക് പോകുന്നവർക്ക് ആരോഗ്യ ജാഗ്രത മുന്നറിയിപ്പ് നൽകി. ചൈനയിൽനിന്ന് മടങ്ങി വരുന്നവരെ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കർശന ആരോഗ്യ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
ചൈനീസ് പുതുവർഷാഘോഷത്തിന് രാജ്യം ഒരുങ്ങുന്നതിനിടെയാണ് വിവിധ നഗരങ്ങളിൽ വൈറസ് റിപ്പോർട്ട് ചെയ്തത്. മധ്യ ചൈനീസ് പ്രവിശ്യയായ ഹുബെയിലെ വുഹാൻ നഗരത്തിലെ മത്സ്യ മാർക്കറ്റിൽനിന്ന് ഉത്ഭവിച്ചതായി കരുതുന്ന വൈറസ് സമീപ നഗരങ്ങളിലേക്കും അയൽരാജ്യങ്ങളിലേക്കും പടരുകയാണ്. 2002ലെ സാർസ്, 2012ലെ മെർസ് എന്നീ കൊറോണ വിഭാഗത്തിൽപെട്ട വൈറസുകളുടെ അതേ രീതിയിലാണ് പുതിയ വൈറസും ഭീതി പരത്തുന്നത്.
ഈ വൈറസിനെ തടയാൻ ചൈനീസ് സർക്കാർ കർക്കശ നടപടികളാണ് കൈക്കൊള്ളുന്നത്. 13 നഗരങ്ങൾ പൂർണമായും അടച്ചിട്ടു. ബസ്, ട്രെയിൻ ഗതാഗതം പൂർണമായും നിർത്തി. വ്യോമഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. മരുന്നു ഷോപ്പുകൾ അടക്കം അവശ്യ സ്ഥാപനങ്ങൾ അല്ലാതെ പൂർണമായും അടഞ്ഞുകിടക്കുകയാണ്. 4.1 കോടി ജനങ്ങളാണ് ഈ നഗരങ്ങളിൽ ‘തടവിലാക്കപ്പെട്ട’ അവസ്ഥയിലുള്ളത്.
2002-03ൽ ചൈനയിലും ഹോങ്കോങ്ങിലുമായി ഭീതിപടർത്തിയ സാർസ് വൈറസ് 650ഓളം പേരുടെ ജീവനെടുത്തിരുന്നു. അന്ന് സാർസിനെ നേരിടുന്നതിൽ നിർണായക പങ്കുവഹിച്ച സംഘത്തെയാണ് പുതിയ വൈറസ് പടരുന്നത് തടയാനും നിയോഗിച്ചത്. ഇവരുടെ നിർദേശത്തിെൻറ ഭാഗമായാണ് കൊറോണ വൈറസ് ബാധ കൂടുതലായി ബാധിച്ച നഗരങ്ങളിലെല്ലാം പൊതുഗതാഗത സംവിധാനങ്ങളും മാർക്കറ്റുകളുമെല്ലാം അടച്ചിട്ടത്. വുഹാനിലേക്ക് റഷ്യയിൽനിന്ന് വിമാന സർവിസുകൾ റദ്ദാക്കി. എയർ ഏഷ്യയും വുഹാനിലേക്കുള്ള സർവിസ് നിർത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ പത്തു ദിവസത്തിനകം വുഹാനിൽ 1000 കിടക്കകൾ ഉള്ള ആശുപത്രി നിർമാണം ആരംഭിച്ചു. ഫെബ്രുവരി മൂന്നു മുതൽ ഈ ആശുപത്രി പ്രവർത്തനം തുടങ്ങും. ഹോങ്കോങ്ങിലെ ആശുപത്രികളിലെ കിടക്കകളിൽ 97 ശതമാനത്തിലും രോഗികൾ നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.