ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി. രോഗം സ്ഥിരീക രിച്ചവരുടെ എണ്ണം ആറായിരമായി. വൈറസിെൻറ പ്രഭവ കേന്ദ്രമായ വൂഹാൻ നഗരം ഉൾപ്പെടുന്ന ഹു ബെയ് പ്രവിശ്യയിലാണ് 25 പേർകൂടി മരിച്ചത്. 10 ദിവസത്തിനുള്ളിൽ രോഗം കൂടുതൽ ആളുകളി ലേക്ക് പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഹുബെയ് പ ്രവിശ്യയിൽ ചൊവ്വാഴ്ചവരെ 125 പേർ മരിക്കുകയും 3554 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1239 പേരുടെ നില ഗുരുതരമാണെന്ന് ഔദ്യോഗിക ചാനലായ സി.ജി.ടി.എൻ ടി.വി റിപ്പോർട ്ട്ചെയ്തു. ചൈനയിൽ 9,239 പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. ഹുബെയ് പ്രവിശ്യയിൽ പുതുതായി 840 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇത് രോഗം അതിവേഗം പടരുന്നതിെൻറ സൂചനയാണ്. മരിച്ചവരിലേറെയും 60 വയസ്സ് കഴിഞ്ഞവരാണ്. നേരത്തെ രോഗം കണ്ടെത്തുകയും ഇവ രെ ഒറ്റപ്പെട്ട പ്രത്യേക (ഐസൊലേഷൻ) വാർഡുകളിലേക്ക് മാറ്റുകയുമാണ് വൈറസ് പടരുന്നത് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ചൈനയിലെ ആരോഗ്യ വിദഗ്ധൻ ഷോംഗ് നാൻഷാൻ പറഞ്ഞു.
നിയന്ത്രണ വിധേയമാക്കേണ്ട ‘രാക്ഷസനാ’ണ് കൊറോണ വൈറസെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് പറഞ്ഞു.
വൂഹാനിലെ വിദേശികളെ ഒഴിപ്പിക്കാൻ സഹായിക്കുമെന്ന് ചൈന
ബെയ്ജിങ്: ഹുബെയ് പ്രവിശ്യയിലെ വൂഹാനിൽനിന്ന് വിദേശികളെ ഒഴിപ്പിക്കാൻ എല്ലാ സഹായവും നൽകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. 250 ഇന്ത്യക്കാരാണ് വുഹാനിലുള്ളത്. ഭൂരിഭാഗവും വിദ്യാർഥികളാണ്.
അതേസമയം, ഹുബെയ് പ്രവിശ്യയിലെ വിദേശികളെ ഒഴിപ്പിക്കാൻ നിർദേശം നൽകില്ലെന്നും അന്താരാഷ്ട്ര സമൂഹം ശാന്തരായിരിക്കണമെന്നും ലോകാരോഗ്യ സംഘടന തലവൻ ടെേഡ്രാസ് അധനോം ഗെബ്രെയെസസ് പറഞ്ഞു. വുഹാനിൽനിന്ന് ഇന്ത്യയിലേക്കു പോകേണ്ടവരുടെ ലിസ്റ്റ് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി തയാറാക്കിയിട്ടുണ്ട്.
ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ മുംബൈയിൽ എയർ ഇന്ത്യ വിമാനവും തയാറാക്കിയിട്ടുണ്ട്. തിരിച്ചുകൊണ്ടുവരുന്നവരെ 14 ദിവസം ഒറ്റപ്പെട്ട പ്രത്യേക വാർഡുകളിൽ പാർപ്പിച്ച് നിരീക്ഷിക്കാനാണ് തീരുമാനം.
ഇൻഡിഗോയും എയർ ഇന്ത്യയും ചൈന വിമാനങ്ങൾ റദ്ദാക്കി
ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇൻഡിഗോ എയർലൈൻസും എയർ ഇന്ത്യയും ചൈനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ബംഗളൂരു-ഹോങ്കോങ് സർവിസ് ഫെബ്രുവരി ഒന്നുമുതലും ഡൽഹി-ചെങ്ദു സർവിസ് ഫെബ്രുവരി ഒന്നു മുതൽ 20വരെയുമാണ് ഇൻഡിഗോ റദ്ദാക്കിയത്.
എയർ ഇന്ത്യ ഡൽഹി-ഷാങ്ഹായി വിമാന സർവിസ് ജനുവരി 31മുതൽ ഫെബ്രുവരി 14വരെയാണ് നിർത്തലാക്കിയത്. അതേസമയം, കൊൽക്കത്ത-ഗ്വാൻഗ്സോ റൂട്ടിലെ സർവിസ് തുടരുമെന്ന് ഇൻഡിഗോ അറിയിച്ചു. കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന നിരവധി പേർ ഇന്ത്യയിൽ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.