ബെയ്ജിങ്: കോവിഡിൽ ജീവൻപൊലിഞ്ഞ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് ചൈന. ഔദ്യോഗിക കേന്ദ്രങ്ങളിൽ ദേശീയപതാ ക പകുതി താഴ്ത്തിക്കെട്ടി രാജ്യം മൂന്നു മിനിറ്റുനേരം പരേതർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. എല്ലാ നഗരങ്ങളിലും ശനിയാഴ്ച രാവിലെ അനുസ്മരണപരിപാടികൾ നടത്തി. വൈറസിെൻറ പ്രഭവകേന്ദ്രമായ വൂഹാനിലും ചടങ്ങുകൾ സംഘടിപ്പിച്ചു.
കോവിഡിനെതിരെ പൊരുതി ജീവത്യാഗംചെയ്ത ഡോ. ലി വെങ്ലിയാങ്ങിനെയും അനുസ്മരിച്ചു. കോവിഡിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത് ഇദ്ദേഹമായിരുന്നു. എന്നാൽ, തെറ്റായ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനാണ് അധികൃതർ ശ്രമിച്ചത്. ഡോക്ടറുടെ വാക്കുകൾ സത്യമാണെന്നും വൈകാതെ മനസ്സിലായി.
പ്രസിഡൻറ് ഷി ജിൻ പിങ്, പ്രധാനമന്ത്രി ലെ കെക്വിയാങ്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വസ്ത്രത്തിൽ വെളുത്ത പൂക്കൾ പതിപ്പിച്ച് ശിരസ്സ് നമിച്ച് മൂന്നു മിനിറ്റ് നേതാക്കൾ മൗനമാചരിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനയിൽ 3326 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 95പൊലീസ് ഉദ്യോഗസ്ഥർക്കും 46 ആരോഗ്യപ്രവർത്തകർക്കും കോവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.