വെലിങ്ടൺ: ന്യൂസിലൻഡിലെ മസ്ജിദുകളിൽ 50 േപരെ വെടിവെച്ചു െകാലപ്പെടുത്തിയ ഭീകരെൻറ പേ ര് പറയില്ലെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. വെടിവെപ്പ് നടത്തിയ ആൾ ഭീകരനാണ്. കൊ ടുംകുറ്റവാളിയാണ്. ഇത്തരത്തിലുള്ള കൊടുംകുറ്റകൃത്യം ചെയ്തയാളുടെ പേര് ഉപയോഗി ക്കാതെ തമസ്കരിക്കപ്പെടണം. ആക്രമിക്ക് പകരം ആക്രമണത്തിലെ ഇരകളുടെ പേര് പറയണമ െന്നും അവർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇൗ പ്രവൃത്തിയിലൂടെ കുപ്രസദ്ധി ആയിരിക് കാം അയാൾ ആഗ്രഹിച്ചത്. എന്നാൽ, ന്യൂസിലൻഡ് അയാൾക്ക് ഒന്നും നൽകില്ല, അയാളുടെ പേരു പോലും പറയില്ല- പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ നിയമമനുസരിച്ചുള്ള പരമാവധി ശിക്ഷ ആക്രമിക്ക് വാങ്ങിക്കൊടുക്കുമെന്നും ജസീന്ത വ്യക്തമാക്കി. അസ്സലാമു അലൈക്കും എന്നു പറഞ്ഞാണ് ജസീന്ത പാർലമെൻറ് അംഗങ്ങളെ അഭിസംബോധന ചെയ്തത്.
ജസീന്തയുടെ
പ്രസംഗത്തിൽ നിന്ന്...
‘‘അസ്സലാമു അലൈക്കും,
മാർച്ച് 15 എന്നത് എന്നും നമ്മുടെ ഒാർമകളിലുണ്ടാകും. ശാന്തമായ വെള്ളിയാഴ്ച ഉച്ചനേരത്ത് സമാധാനപൂർവം പ്രാർഥിക്കാനുള്ള ഇടത്തേക്ക് ഒരു മനുഷ്യൻ കൊടുങ്കാറ്റുപോലെ കയറിച്ചെന്ന് 50 മനുഷ്യരുടെ ജീവൻ കവർന്നെടുത്തു. ആ പ്രിയപ്പെട്ടവർ ഒരു വിഭാഗത്തിെൻറ സഹോദരന്മാരോ പെൺമക്കളോ പിതാക്കളോ മക്കളോ ഒക്കെയായിരുന്നു. അവരെ നോക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കുണ്ട്. നിങ്ങളുടെ സങ്കടത്തിെൻറ ആഴമറിയാൻ ഞങ്ങൾക്കാവില്ല. എന്നാൽ, എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് ഞങ്ങൾ. വിളി വന്ന് ആറു മിനിറ്റിനുള്ളിൽ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. അറസ്റ്റ്തന്നെ ധീരമായ നടപടിയായിരുന്നു.
ആക്രമി വെടിയുതിർത്തുകൊണ്ടിരിക്കെ കാറിെൻറ വാതിൽ വലിച്ചുതുറന്ന് അവർ ബലമായി വലിച്ച് പുറത്തിടുകയായിരുന്നു. കാറിനകത്ത് സ്ഫോടക വസ്തുക്കളുമുണ്ടായിരുന്നു. ന്യൂസിലൻഡുകാരുടെ സുരക്ഷ ഉറപ്പുവരുത്തിയ പൊലീസിന് നന്ദി അറിയിക്കുന്നു. അവർ മാത്രമായിരുന്നില്ല അസാമാന്യ ധൈര്യം കാണിച്ചത്. പാകിസ്താനിയായ നഈം റാഷിദ് ആക്രമിയുടെനേരെ കുതിച്ച് അയാളുടെ തോക്ക് തട്ടിമാറ്റാനുള്ള ശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടത്. അഫ്ഗാൻകാരനായ അബ്ദുൽ അസീസ് ചെറിയൊരു എ.ടി.എം മെഷീൻ കൊണ്ടാണ് ആക്രമിയെ നേരിട്ടത്. സ്വന്തം ജീവൻ പണയപ്പെടുത്തി അദ്ദേഹം കാണിച്ച ഈ ധീരതകൊണ്ടാണ് ഒട്ടേറെ പേർ മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. ആക്രമിയെ സഹോദരാ എന്നുപറഞ്ഞ് സ്നേഹിച്ച ഹാജി മുഹമ്മദ് ദാവൂദ് നബി... ഇതുപോലെ നമുക്കറിയാത്ത പല സംഭവങ്ങളുമുണ്ടാവും.
ഒാരോരുത്തരെയും ഈ സഭ ആദരിക്കുന്നു. അതോടൊപ്പം ലോകത്തിെൻറ വിവിധ ഭാഗത്തുനിന്നു കിട്ടിക്കൊണ്ടിരിക്കുന്ന െഎക്യദാർഢ്യത്തിന് നന്ദി അറിയിക്കുന്നു. നമ്മുടെ രാജ്യം എല്ലാവർക്കുമുള്ളതാണ്. വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കയാണ്. ദുഷ്കൃത്യം ചെയ്ത ആക്രമി നമ്മുടെ നാട്ടുകാരനല്ല. മുസ്ലിം സമൂഹത്തെ ചേർത്തുപിടിക്കണമെന്ന് ഒരിക്കൽക്കൂടി അഭ്യർഥിക്കുന്നു. അവർ നമ്മൾ തന്നെയാണ്. അസ്സലാമു അലൈക്കും’’.
ആറു മൃതദേഹങ്ങൾ
ബന്ധുക്കൾക്ക്
വിട്ടുകൊടുത്തു
ക്രൈസ്റ്റ് നഗറിലെ മസ്ജിദുകളിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ആറുപേരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ബുധനാഴ്ചയോടെ മറ്റു മൃതദേഹങ്ങൾ ബന്ധുക്കളുടെ അടുത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലൻഡ് അധികൃതർ. 50 മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായി. 38 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.