ബെയ്ജിങ്: മാലിന്യം കുമിഞ്ഞുകൂടിയതോടെ എവറസ്റ്റ് കൊടുമുടിയിൽ വിനോദ സഞ്ചാര ികൾക്കുള്ള ക്യാമ്പുകൾ ചൈനീസ് സർക്കാർ അടച്ചുപൂട്ടുന്നു. സഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന തിബത്തിലെ കേന്ദ്രങ്ങളാണ് അടച്ചുപൂട്ടുന്നത്. മാലിന്യം പൂർണമായി നീക്കം ചെയ്ത ശേഷേമ ഇവിടെ യാത്രക്കാർക്കായി തുറന്നുകൊടുക്കൂവെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇതോടെ റോങ്ബക്കിലെ ആശ്രമം വരെ മാത്രേമ ഇനി ഇൗ വഴി സഞ്ചാരികൾക്ക് എത്താൻ പറ്റൂ. പ്രത്യേക അനുമതി നേടിയവർക്ക് യാത്രാനുമതി നൽകുമെന്നും ഉത്തരവിലുണ്ട്.
ചൈനീസ് ബെയ്സ് ക്യാമ്പുകളിൽ നാലുചക്ര വാഹനങ്ങൾ എത്താൻ സൗകര്യമുള്ളതുകൊണ്ടായിരുന്നു കൂടുതൽ സഞ്ചാരികൾ ഇൗ വഴി തിരഞ്ഞെടുത്തത്. നേപ്പാളിെൻറ നിയന്ത്രണത്തിലുള്ള വഴികളിൽ നാലുചക്ര വാഹനങ്ങൾക്ക് സൗകര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.