െബയ്ജിങ്: 1989ൽ ടിയാനൻമെൻ ചത്വരത്തിൽ അരങ്ങേറിയ വിദ്യാർഥി പ്രക്ഷോഭത്തെ ഉരുക്കു മുഷ്ടികൊണ്ട് നേരിട്ട ചൈനീസ് പ്രധാനമന്ത്രിയായാണ് ചൊവ്വാഴ്ച അന്തരിച്ച ലീ പെങ ്ങിനെ ലോകം അടയാളപ്പെടുത്തുക. രണ്ടു മാസത്തോളം നീണ്ട വിദ്യാർഥി പ്രക്ഷോഭത്തെ നേരിടാ ൻ ഉരുക്കുമുഷ്ടി ഉപയോഗിക്കരുതെന്നും വിദ്യാർഥികളുമായി സംവാദത്തിന് തയാറാകണമെന്നുമുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിെല പരിഷ്കരണവാദികളുടെ നിർദേശം തള്ളിയാണ് ലീ, ടിയാനൻമെൻ ചത്വരത്തിലേക്ക് സൈന്യത്തെ അയച്ചത്. ചൈനയുടെ ചരിത്രത്തിലെ ചോരപുരണ്ട അധ്യായങ്ങളിലൊന്നായി അതു മാറി.
1928ൽ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ കുടുംബത്തിൽ ജനിച്ച ലീ, പിതാവിനെ കുമിന്താങ് ഭരണകൂടം തൂക്കിലേറ്റിയതോടെ അനാഥനായി. ചൈനയുടെ മുൻ പ്രധാനമന്ത്രിമാരിലൊരാളായ സു എൻലായിയും ഭാര്യയുമാണ് പിന്നീട് ലീയെ വളർത്തിയത്. സു എൻലായിയുടെ വളർത്തുപുത്രനാണെന്ന വാദത്തെ ലീ തള്ളിക്കളഞ്ഞിരുന്നു. പഴയ സഖാക്കളും രക്തസാക്ഷികളുടെ കുടുംബങ്ങളും എന്നനിലക്കാണ് തനിക്ക് അദ്ദേഹവുമായുള്ള ബന്ധമെന്ന് 2014ൽ പുറത്തിറങ്ങിയ ഓർമക്കുറിപ്പിൽ ലീ പറഞ്ഞിരുന്നു.
മാവോയുടെ സാംസ്കാരിക വിപ്ലവകാലത്തെ രാഷ്ട്രീയ സംഘർഷങ്ങളിൽനിന്ന് രക്ഷപ്പെട്ട ലി, മാവോയുടെ മരണ ശേഷം പാർട്ടിയിൽ ഉയർന്നുവന്ന പരിഷ്കരണ നേതാക്കളിലൊരാളായി മാറി. തുടർന്ന് 1987 മുതൽ 1998 വരെ അദ്ദേഹം ചൈനയുടെ പ്രധാനമന്ത്രിയായി. ഹോങ്കോങ്ങിൽ ജനാധിപത്യ പരിഷ്കരണങ്ങൾക്കായുള്ള സമരം ശക്തമാകുന്ന സന്ദർഭത്തിലാണ് ലീയുടെ വിടവാങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.