ലണ്ടൻ: ഇറാൻ സർക്കാറിനെതിരെ പ്രതിഷേധിച്ചവർക്കൊപ്പം അണിചേർന്ന ബ്രിട്ടീഷ് സ്ഥാന പതി അറസ്റ്റിൽ. തെഹ്റാനിൽ അമീർ കബീർ യൂനിവേഴ്സിറ്റിക്കു സമീപം നടന്ന പ്രതിഷേധങ ്ങളിലാണ് ബ്രിട്ടീഷ് സ്ഥാനപതി റോബർട്ട് മക്കെയർ പങ്കെടുത്തത്. ഒരു മണിക്കൂറിലേ റെ പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ മക്കെയറിനെ പിന്നീട് വിട്ടയച്ചു. സർക്കാർവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുക, കലാപത്തിന് ഒരുക്കം നടത്തുക തുടങ്ങിയ കുറ്റങ്ങൾ മുൻനിർത്തിയാണ് അറസ്റ്റെന്ന് ഇറാൻ വൃത്തങ്ങൾ പറയുന്നു.
എന്നാൽ, നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. 30 വർഷം സർവിസുള്ള മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനായ മക്കെയർ വിമാന ദുരന്ത ഇരകൾക്കുവേണ്ടി നടന്ന ദുഃഖാചരണ ചടങ്ങിൽ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുഃഖാചരണമായി തുടങ്ങിയ പരിപാടി സർക്കാർവിരുദ്ധ പ്രതിഷേധമായി മാറുകയായിരുെന്നന്നും ഇതോടെ അംബാസഡർ വിെട്ടന്നും ബ്രിട്ടീഷ് അധികൃതർ പറയുന്നു.
കസ്റ്റഡിയിലെടുത്ത മക്കെയറെ നീണ്ട ടെലിഫോൺ സംഭാഷണങ്ങൾക്കൊടുവിലാണ് വിട്ടയക്കാൻ അധികൃതർ തയാറായത്. അതേ സമയം, ആളറിയാതെയാണ് അറസ്റ്റെന്നും സ്ഥാനപതിയെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയച്ചുവെന്നും ഇറാൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.