കാബൂൾ: അഫ്ഗാനിസ്താനിൽ റോഡരികിലുണ്ടായ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു. വിവാഹച്ചടങ്ങിൽ പെങ്കടുക്കാൻ പോകുകയായിരുന്ന സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ലോഗർ പ്രവിശ്യയിലാണ് സംഭവം നടന്നത്. മരിച്ചവരിൽ അഞ്ചു സ്ത്രീകളടക്കം ആറു പേർ ഒരു കുടുംബത്തിലുള്ളവരാണ്.
സംഭവത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, റോഡരികിൽ ബോംബ് സ്ഫോടനം നടത്തിയത് താലിബാനാണെന്ന് അധികൃതർ ആരോപിച്ചു. കഴിഞ്ഞ ദിവസം നൻഗർഹാർ പ്രവിശ്യയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു പൊലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.