ബീജിങ്: അമേരിക്കൻ ശാസ്ത്രജ്ഞൻമാർക്ക് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള സന്ദർശനാനുമതി നിഷേധി ച്ച് ചൈന. കോവിഡ് 19 വൈറസിെൻറ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിെൻറ ഭാഗമായാണ് അമേരിക്കൻ ശാസ്ത്രജ്ഞൻമാർ വിവാദത്തിലായ വുഹാൻ ലാബ് സന്ദർശിക്കണമെന്ന് ആവശ്യവുമായി മുന്നോട്ട് വന്നത്.
അമേരിക്കയുടെ വിദേശകാര്യ സ െക്രട്ടറി മൈക് പോംപിയോ ആണ് ചൈന സന്ദർശനാനുമതി നിഷേധിച്ച കാര്യം വെളിപ്പെടുത്തിയത്. ലോകമെമ്പാടും കോവിഡ് 19 വൈറസിെൻറ പിടിയിലാണ്. ചൈനയാണ് അതിെൻറ ഉറവിടം എന്ന് എല്ലാവർക്കും അറിയാം. ഇതിനെല്ലാം പരിഹാരം കാണേണ്ടതുണ്ട്. എന്നാൽ, അക്കാര്യത്തിൽ ചൈനയുടെ സഹകരണം ലഭ്യമാകുന്നില്ല.
കോവിഡ് വൈറസ് വ്യാപനത്തിെൻറ കാര്യത്തിൽ ചൈന സുതാര്യത പാലിക്കണം. സുതാര്യത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ലോകാരോഗ്യ സംഘടനക്കുണ്ട്. അവർ അത് ചെയ്യുന്നില്ല. ലോകാരോഗ്യ സംഘടനക്ക് ഇക്കാര്യത്തിൽ പറ്റിയ വീഴ്ച മറ്റു രാജ്യങ്ങളും മനസിലാക്കി തുടങ്ങിയെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു.
വുഹാനിലെ വെറ്റ് മാർക്കറ്റിലെ വവ്വാലിൽ നിന്നാണ് കോവിഡ് വ്യാപനത്തിന് തുടക്കമായതെന്ന വാർത്തകൾ തള്ളി നേരത്തെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. വൈറസ് വുഹാൻ ലാബിൽ നിന്ന് പുറത്തുചാടിയതാകാമെന്നാണ് ട്രംപിെൻറ ആരോപണം. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലനാര്‍ഥിയാണ് വൈറസിനെ അബദ്ധത്തില്‍ പുറത്തെത്തിച്ചതെന്ന് ഫോക്സ് ന്യൂസും റിപ്പോർട്ട് ചെയ്തു.
എന്നാൽ, എല്ലാം ഉൗഹാപോഹങ്ങളാണെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേട്ടം കൊയ്യാനുള്ള അമേരിക്കൻ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും വുഹാൻ ലാബ് തലവൻ അറിയിച്ചിരുന്നു. വുഹാൻ ലാബിൽ നിന്ന് വൈറസ് പുറത്തുചാടൽ അസാധ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.