ബെയ്ജിങ്: ഇണയെ തേടി യു.എസിൽനിന്ന് 16 മണിക്കൂർ വിമാനത്തിൽ യാത്ര ചെയ്ത് ചൈനയിലെ ത്തിയ ബീ ബീയാണിപ്പോൾ താരം. യു.എസും ചൈനയും തമ്മിലെ വ്യാപാരയുദ്ധമൊന്നും ഈ പാണ്ട ഭീമന് വിഷയമല്ല. ചൈനയിലെ പുതിയ വീട്ടിൽ നിറയെ മുളങ്കൂമ്പുകൾ കിട്ടിയതിെൻറ സന്തോഷത്തിലാണവൻ. സിച്വാൻ പ്രവിശ്യയിലെ കാട്ടിലാണ് പാണ്ടയുള്ളത്. ലോകത്തെ ഏറ്റവും വലിയ ഭീമൻ പാണ്ടകളുടെ സങ്കേതമാണ് സിച്വാൻ.
പ്രത്യേകം സജ്ജീകരിച്ച ചരക്കു വിമാനത്തിലാണ് ബീ ബീയെ കൊണ്ടുവന്നത്. ബോയിങ് 777 എഫ് വിമാനത്തിൽ, മുള, വേവിച്ച മധുരക്കിഴങ്ങ് എന്നീ പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളും ഉണ്ടായിരുന്നു. ലോകത്തെവിടെ പാണ്ടകളെ കണ്ടാലും എന്തുവിലകൊടുത്തും ചൈന സ്വന്തമാക്കും. ചൈനയുടെ പാണ്ട നയതന്ത്രം എന്നാണ് ഇതറിയപ്പെടുന്നതു തന്നെ.
ഒരുമാസത്തെ തയാറെടുപ്പുകൾക്കു ശേഷമാണ് വാഷിങ്ടൺ നാഷനൽ മൃഗശാലയിലെ ബാച്ലറായ ബീ ബീയെ ചൈനയിലെത്തിച്ചത്. പാണ്ടകളുടെ എണ്ണം വർധിപ്പിക്കാനാണ് ഈ സംഗമ ശ്രമം. നാലു വയസ്സുള്ള ബീ ബീ വാഷിങ്ൺ സൂവിലെ സന്ദർശകരുടെ ഓമനയായിരുന്നു. വിലയേറിയ നിധി എന്നാണ് ബീ ബീ എന്ന വാക്കിെൻറ അർഥം. 1972ൽ പ്രസിഡൻറ് റിച്ചാർഡ് നിക്സൻ ചൈന സന്ദർശിച്ചതിനെ തുടർന്നാണ് അമേരിക്കയിൽ ആദ്യമായി പാണ്ടകൾ എത്തിയത്. അന്നു മുതൽ മൃഗശാല അധികൃതർ ചൈനീസ് ശാസ്ത്രജ്ഞരുമായി ബ്രീഡിങ് പദ്ധതികളിൽ സഹകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.