കാൻബറ: മൂന്നു കാലുകളുമായി ജനിച്ച ബംഗ്ലാദേശ് പെൺകുട്ടിക്ക് ഇനി മറ്റുള്ളവരെ പോലെ രണ്ടുകാലിൽ നടക്കാം. മൂന്നു വയസ്സുകാരി ചോട്ടി ഖാതുനാണ് ഇടുപ്പിലെ മൂന്നാമത്തെ കാൽമുറിച്ചുമാറ്റി പുത്തൻ പ്രതീക്ഷകളിലേക്ക് നടന്നുതുടങ്ങിയത്. ആസ്ട്രേലിയയിൽ നടന്ന ശസ്ത്രക്രിയയിലാണ് മൂന്നാമത്തെ കാൽ മുറിച്ചുമാറ്റിയത്.
മാസങ്ങളുടെ പരിശ്രമത്തിനൊടുവിലാണ് ആസ്ട്രേലിയയിലെ ശസ്ത്രക്രിയ വിദഗ്ധർ കുട്ടിയുടെ അധികമുണ്ടായിരുന്ന കാൽ മുറിച്ചുമാറ്റി ഇടുപ്പു ഭാഗം പുനർനിർമിച്ചത്. ശസ്ത്രക്രിയ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ഭാഗികമായി കാഴ്ചവൈകല്യം കൂടിയുള്ള കുട്ടി ഇപ്പോൾ നടക്കാനും ഒാടാനും തുടങ്ങിയതായും വൈദ്യസംഘ തലവൻ ഡോ. ക്രിസ് കിംബർ പറഞ്ഞു.
സന്നദ്ധ സംഘടനയായ ചിൽഡ്രൻ ഫസ്റ്റ് ഫൗണ്ടേഷനാണ് ചോട്ടി ഖാതുനെ ബംഗ്ലാദേശിലെ ഗ്രാമത്തിൽനിന്ന് ചികിത്സക്കായി ആസ്ട്രേലിയയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.