തെഹ്റാൻ: ഇസ്ലാമിക വിപ്ലവാനന്തരം പരമോന്നത നേതാവ് ആയത്തുല്ല റൂഹുല്ല ഖുമൈനി രാജ്യത്തേക്ക് മടങ്ങിവന്നതിെൻറ 40ാം വാർഷികം വിപുലമായി ആഘോഷിച്ച് ഇറാൻ ജനത. തെഹ്റാനിൽ ഖുമൈനിയുടെ ഖബറിടത്തിനടുത്ത ഹാളിലാണ് പരിപാടികൾ നടന്നത്. വിപ്ലവ ഗീതങ്ങളുമായി സൈനിക ബാൻഡ്മേളത്തോടെയാണ് ആഘോഷം തുടങ്ങിയത്. എല്ലാവർഷവും ഫെബ്രുവരി ഒന്നിന് ഖുമൈനിയുടെ മടങ്ങിവരവിെൻറ അനുസ്മരണം നടക്കാറുണ്ട്. ഷാ ഭരണകൂടത്തിെൻറ വിമർശകനായിരുന്ന ഖുമൈനിയെ തുർക്കിയിലേക്കും ഇറാഖിലേക്കും നാടുകടത്തുകയായിരുന്നു.
ഇറാഖിലെ ശിയാ പുണ്യകേന്ദ്രമായ നജഫ് ഷാ ഭരണകൂടത്തിനെതിരായ ഭാവിപ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി തിരഞ്ഞെടുത്ത ഖുമൈനി 13 വർഷങ്ങൾക്കുശേഷം കുവൈത്തിലേക്ക് തിരിച്ചെങ്കിലും അവർ തടഞ്ഞുവെച്ചു. തുടർന്ന് പാരിസിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
1978 ഒക്ടോബർ ആറിന് അദ്ദേഹം പാരിസിലെത്തി. പാരിസിെൻറ പ്രാന്തപ്രദേശത്തുള്ള നോഫെൽ ലെ ഷാതിലെ ഇറാനിയുടെ വീട്ടിൽ താമസമാരംഭിച്ചു രാഷ്ട്രീയ കരുക്കൾ നീക്കി. ഇസ്ലാമിക വിപ്ലവം വിജയിച്ചതിനുശേഷം 1979 ഫെബ്രുവരി ഒന്നിന് ഇമാം ഖുമൈനി ഇറാനിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.