കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിൽ അഫ്ഗാൻ സൈനികെൻറ വെടിയേറ്റ് മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ, വെടിവെച്ച സൈനികനും കൊല്ലപ്പെട്ടു. െവടിയുതിർത്ത സൈനികൻ താലിബാൻ അംഗമാണെന്ന് സംഘടന വക്താവ് അവകാശപ്പെട്ടു. നാലു സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. എന്നാൽ, ഇക്കാര്യം യു.എസ് സ്ഥിരീകരിച്ചിട്ടില്ല.
നാംഗർഹാർ പ്രവിശ്യയിൽ താലിബാൻ വിരുദ്ധ നീക്കത്തിൽ ഏർപ്പെട്ടിരുന്ന സംഘത്തിലെ സൈനികരാണ് െകാല്ലപ്പെട്ടതെന്ന് വാർത്ത സ്ഥിരീകരിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ യു.എസ് സൈനിക വിഭാഗമായ പെൻറഗൺ പറഞ്ഞു. വെടിയുതിർക്കാൻ എന്തെങ്കിലും പ്രകോപനമുണ്ടായതായി അറിയില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഇൗ വർഷം മാർച്ചിലുണ്ടായ സമാന സംഭവത്തിൽ, അഫ്ഗാൻ സൈനികൻ നടത്തിയ വെടിവെപ്പിൽ മൂന്ന് യു.എസ് സൈനികർക്ക് പരിക്കേറ്റിരുന്നു.
അതേസമയം, ഹെൽമന്ദ് പ്രവിശ്യയിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ അഫ്ഗാൻ അതിർത്തി സേനയിലെ ചുരുങ്ങിയത് മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.