ബെയ്ജിങ്: ചൈനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് വയർലസ് കമ്പനികൾ 5ജി സേവനം ആരംഭിച്ചു. അടുത്തവർഷത്തോടെ യു.എസിനെയും മറ്റ് പാശ്ചാത്യരാജ്യങ്ങളെയും പിന്തള്ളി ഈ രംഗത്ത് മുന്നിലെത്താനാണ് ചൈനയുടെ ലക്ഷ്യം. ചൈന മൊബീൽ ലിമിറ്റഡ്, ചൈന ടെലികോം കോർപ്, ചൈന യൂനികോ ഹോങ്കോങ് ലിമിറ്റഡ് എന്നീ കമ്പനികളാണ് 5ജി സേവനം തുടങ്ങിയത്.
ചൈന മൊബീൽ ലിമിറ്റഡ് തലസ്ഥാനനഗരമായ ബെയ്ജിങ്, ഷാങ്ഹായ്, ഷെൻഷെൻ എന്നിവയുൾപ്പെടെ 50 നഗരങ്ങളിൽ സേവനം തുടങ്ങി. പ്രതിമാസം ഏകദേശം 18 ഡോളർ എന്ന നിരക്കിലാണ് 5ജി പാക്കേജിന് ഈടാക്കുന്നത്. 5ജി സാേങ്കതിക വിദ്യ വികസിപ്പിക്കുന്നതില്‍നിന്ന് വിവിധ ചൈനീസ് കമ്പനികള്‍ക്ക് ഉപരോധ നീക്കങ്ങള്‍ ആരംഭിച്ച യു.എസിന് ഇത് വലിയ തിരിച്ചടിയായിമാറി. യു.എസുമായുള്ള വ്യാപാരയുദ്ധത്തിൽ തിരിച്ചടി നേരിട്ട അവസരത്തിലാണ് 5ജി സേവനം വേഗത്തിലാക്കാൻ ചൈന തീരുമാനിച്ചത്.
അടുത്തവർഷത്തോടെ 17 കോടി ഉപഭോക്താക്കളുമായി ഈ രംഗത്ത് മുന്നിലെത്താമെന്നാണ് ചൈന കണക്കുകൂട്ടുന്നത്. 75,000 ഉപഭോക്താക്കളുമായി ദക്ഷിണ കൊറിയയാകും രണ്ടാംസ്ഥാനത്ത്. 10,000 ഉപഭോക്താക്കളുമായി യു.എസ് മൂന്നാംസ്ഥാനത്തും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ 2020നു ശേഷമേ 5ജി സേവനം പ്രതീക്ഷിക്കേണ്ടതുള്ളൂ.
അതിവേഗ േഡറ്റ കൈമാറ്റം സാധ്യമാക്കുന്ന അഞ്ചാം തലമുറ സാങ്കേതികവിദ്യയാണ് 5ജി. നിലവിൽ യു.എസ്,യു.കെ, ദക്ഷിണ കൊറിയ രാജ്യങ്ങളിൽ ഈ വർഷം 5ജി സേവനം തുടങ്ങിയിരുന്നു. 4ജി നെറ്റ്വർകിനേക്കാൾ 10 മുതൽ 100 മടങ്ങ് വേഗതയിൽഡാറ്റകൈമാറ്റം സാധ്യമാകും. മാത്രമല്ല, ഡ്രൈവറില്ല കാറുകളും 5ജി അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.