ചൈനയിൽ നാശം വിതച്ച് ലെക്കിമ; മരണം 32

ഷാങ്ഹായ്: ലെക്കിമ ചുഴലിക്കാറ്റിൽ ചൈനയിലെ മരണം 32 ആയി. കാണാതായ 16 പേർക്കായുള്ള തിരച ്ചിൽ തുടരുകയാണ്. പതിനായിരക്കണക്കിനു പേർക്കാണ് മണ്ണിടിച്ചിലിനെത്തുടർന്ന് വീ ടുകൾ നഷ്ടമായത്. മണിക്കൂറിൽ 187 കി.മീറ്റർ വേഗത്തിലാണ് ശനിയാഴ്ച വെൻലിങ്ങിൽ ലെക്കിമ ആഞ്ഞടിച്ചത്. കൂറ്റൻ തിരമാലകൾ തീരത്തേക്ക് ആഞ്ഞടിച്ചു.

വെൻഷു നഗരസഭയിൽ മാത്രം 18 പേരുടെ ജീവനാണ് മണ്ണിടിച്ചിലിൽ അപഹരിക്കപ്പെട്ടത്. ലെക്കിമ തെക്കൻ ഷാങ്ഹായിലെത്തിയപ്പോൾ മണിക്കൂറിൽ 400 കി.മീറ്ററായിരുന്നു വേഗം. ഞായറാഴ്ച 10 പേരുടെ മരണംകൂടി സ്ഥിരീകരിക്കപ്പെട്ടിരുന്നെങ്കിലും അത് ലെക്കിമ ചുഴലിക്കാറ്റുമായി ബന്ധെപ്പട്ടതാണോ എന്ന് ഉറപ്പായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഷിജിയാങ് പ്രവിശ്യയിൽ 18 പേരെ കാണാതായിട്ടുെണ്ടന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - 33 dead in eastern China after Lekima makes landfall as a powerful typhoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.