പാനമയില്‍ കമ്പനി രൂപവത്കരിച്ചതായി ഇംറാന്‍ ഖാന്‍ സമ്മതിച്ചു

ഇസ്ലാമാബാദ്: ബ്രിട്ടീഷ് നികുതി ഒഴിവാകുന്നതിനായി പാനമയില്‍ കമ്പനി രൂപവത്കരിച്ചിരുന്നതായി പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനായ ഇംറാന്‍ ഖാന്‍ സമ്മതിച്ചു. രണ്ടു ദശകങ്ങള്‍ക്കുമുമ്പ് ലണ്ടനില്‍ ഫ്ളാറ്റ് വാങ്ങുന്ന സമയത്ത് ബ്രിട്ടീഷ് സര്‍ക്കാറിനുള്ള നികുതി ഒഴിവാക്കുന്നതിനുവേണ്ടിയാണ് കമ്പനി തുടങ്ങിയതെന്നും പറഞ്ഞു.ഖാന് അത്തരം കമ്പനികളൊന്നുമില്ളെന്ന പാര്‍ട്ടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം വന്ന് തൊട്ടടുത്തദിവസമാണ് അദ്ദേഹത്തിന്‍െറ നാടകീയമായ സമ്മതം.

നേരത്തേ പുറത്തുവന്ന പാനമരേഖകളില്‍ ഇംറാന്‍ ഖാന്‍െറ നാലു മക്കളില്‍ മൂന്നുപേരുടെയും പേരുണ്ടായിരുന്നു.അതേസമയം, പുറത്തുവന്ന രേഖകളില്‍ ഉള്‍പ്പെട്ട ആണവശാസ്ത്രജ്ഞന്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. രേഖകളില്‍ ആണവശാസ്ത്രജ്ഞനായ അബ്ദുല്‍ ഖദീര്‍ ഖാന്‍െറയും സഹോദരന്‍, ഭാര്യ, രണ്ടു മക്കള്‍ എന്നിവരുടെയും പേരുകളുണ്ടായിരുന്നു. താന്‍ ആ കമ്പനിയുടെ പേരുപോലും ഇതുവരെ കേട്ടിട്ടില്ളെന്ന് ഖാന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.