ധാക്ക: കാമുകനെ കഴുത്തറുത്തുകൊന്ന് ഹൃദയം അറുത്തെടുത്ത യുവതിക്ക് ബംഗ്ളാദേശില്‍ വധശിക്ഷ. വിവാഹം കഴിക്കാന്‍ നിരസിക്കുകയും തങ്ങള്‍ തമ്മിലുള്ള ശാരീരികബന്ധത്തിന്‍െറ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുകയും ചെയ്ത യുവാവിനോടുള്ള പ്രതികാരമായായിരുന്നു കൊലപാതകം.
ഫാതിമ അക്തര്‍ സൊനാലി എന്ന 21കാരിക്ക് കോടതി വധശിക്ഷ വിധിച്ചകാര്യം ചൊവ്വാഴ്ച പ്രോസിക്യൂട്ടര്‍ ക്വാസി ഷാബിര്‍ അഹ്മദാണ് അറിയിച്ചത്. സ്ത്രീകള്‍ക്ക് വധശിക്ഷ ലഭിക്കുന്നത് അപൂര്‍വമാണെങ്കിലും ഈ യുവതിയുടെ കേസ് അസാധാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇംദാദുല്‍ ഹഖ് ഷിപോണ്‍ എന്ന തന്‍െറ കാമുകനെ കൊന്നതായി യുവതി കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. തെക്കുപടിഞ്ഞാറന്‍ പട്ടണമായ ഖുല്‍നയില്‍ തിങ്കളാഴ്ചയാണ് കോടതി വിധിപറഞ്ഞത്.
2014 മാര്‍ച്ചിലായിരുന്നു കൊലപാതകം. 28കാരനായ ഇംദാദുലിന് ശീതളപാനീയത്തില്‍ 20 ഉറക്കഗുളികകള്‍ ചേര്‍ത്തുനല്‍കി മയക്കിയശേഷം കഴുത്തറുത്ത് കൊല്ലുകയും നെഞ്ചുപിളര്‍ന്ന് ഹൃദയം അറുത്തെടുക്കുകയുമായിരുന്നു. അയാളുടെ ഹൃദയം എത്ര വലുതാണെന്ന് അറിയാനുള്ള ജിജ്ഞാസകൊണ്ടാണ് ഹൃദയം അറുത്തെടുത്തതെന്ന് യുവതി കോടതിയില്‍ പറഞ്ഞു.
കോടതിവിധിക്കെതിരെ സൊനാലിക്ക് മേല്‍ക്കോടതിയെ സമീപിക്കാവുന്നതാണ്. എന്നാല്‍, വധശിക്ഷതന്നെയാണ് വിധിയെങ്കില്‍ ബംഗ്ളാദേശില്‍ തൂക്കിക്കൊല്ലുന്ന ആദ്യ വനിതയാകും അവരെന്ന് ജയില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ടിപു സുല്‍ത്താന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.