യമന്‍ ചാവേര്‍ ആക്രമണം: 38 സൈനികര്‍ കൊല്ലപ്പെട്ടു

സന്‍അ: യമനില്‍ ചാവേര്‍ ആക്രമണത്തില്‍ 38 സൈനികര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ യമനിലെ മുഖല്ല നഗരത്തിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. റമദാന്‍വ്രതം അവസാനിപ്പിക്കുന്നതിനിടെയാണ് ആക്രമണം. സുരക്ഷപരിശോധനാ കേന്ദ്രത്തിലുള്‍പ്പെടെ നാലിടങ്ങളിലാണ് ചാവേര്‍ സ്ഫോടനം നടന്നത്.

ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയോടെ രൂപവത്കരിച്ച ഹദ്റാമി ഗ്രൂപ്പിലെ 38 സൈനികര്‍ക്കാണ് ജീവന്‍നഷ്ടമായത്. സ്ത്രീകളും കുട്ടികളുമടക്കം 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഇബ്നു സീന ആശുപത്രിയിലേക്കുമാറ്റി. ആക്രമണത്തില്‍ നിരവധി നാശനഷ്ടങ്ങളുമുണ്ടായി.
ആഭ്യന്തരയുദ്ധം ആരംഭിച്ചതു മുതല്‍ ഐ.എസും അല്‍ഖാഇദയും  യമനില്‍ നിരന്തരം ആക്രമണം നടത്തിവരുകയാണ്. സമീപകാലത്ത് സൗദി പിന്തുണയോടെ സൈന്യം നടത്തിയ ആക്രമണത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ശക്തമായ തിരിച്ചടിയാണുണ്ടായത്. അല്‍ഖാഇദയുടെ നിയന്ത്രണത്തിലായിരുന്ന മുഖല്ല സൈന്യം തിരിച്ചുപിടിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.