മലേഷ്യന്‍ വിമാനത്തിന്‍േറതെന്ന് കരുതുന്ന ഭാഗം മഡഗാസ്കറില്‍

ക്വാലാലംപുര്‍: കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370ന്‍േറതെന്ന് കരുതുന്ന ഭാഗം മഡഗാസ്കറില്‍ കണ്ടത്തെി. നേരത്തേ മൊസാംബീക്കില്‍ വിമാനത്തിന്‍െറ ഭാഗം കണ്ടത്തെിയ ബ്ളെയ്ന്‍ ഗിബ്സണാണ് പുതിയ അവശിഷ്ടം കണ്ടത്തെിയത്. കാണാതായ വിമാനത്തിന്‍െറ ഭാഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തിവരുകയാണ് ഇദ്ദേഹം.

വടക്കുകിഴക്കന്‍ മഡഗാസ്കറിലെ നോസി ബോറ ദ്വീപിലെ റിയാകെ ബീച്ചിലാണ് അവശിഷ്ടം കണ്ടത്തെിയത്. കണ്ടത്തെിയവയിലൊന്ന് വിമാനത്തിന്‍െറ സീറ്റിനോട് സാമ്യമുള്ളതാണെന്ന് ബ്ളെയ്ന്‍ ഗിബ്സണ്‍ പറഞ്ഞു. ഇതിന്‍െറ ചിത്രങ്ങള്‍ അദ്ദേഹം അന്വേഷണസംഘത്തിന് അയച്ചുകൊടുത്തിട്ടുണ്ട്.

2014 മാര്‍ച്ചിലാണ് 239 പേരുമായി ക്വാലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പോയ വിമാനം കാണാതായത്. ഗതിതെറ്റി ദക്ഷിണ ഇന്ത്യന്‍ സമുദ്രത്തില്‍ വിമാനം തകര്‍ന്നുവീണതായാണ് നിഗമനം. നേരത്തേ, മഡഗാസ്കറിന് സമീപമുള്ള രാജ്യങ്ങളിലും ചില അവശിഷ്ടങ്ങള്‍ കണ്ടത്തെിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.