അഴിമതിയാരോപണത്തില്‍ നജീബ് റസാഖിന് ക്ലീൻ ചിറ്റ്

ക്വാലാലംപൂര്‍: അഴിമതി കേസില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ്  റസാഖിന് അറ്റോര്‍ണി ജനറലിന്‍റെ ക്ലീന്‍ ചിറ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അറുപതെട്ടുകോടി പത്ത് ലക്ഷം ഡോളര്‍ സൗദി രാജകുടുംബാംഗത്തില്‍ നിന്നും നജീബ് റസാഖിന്‍റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് വന്നത് വിവാദമായിരുന്നു . രാജ്യം ദശ ലക്ഷക്കണക്കിന് ഡോളറിന്‍െറ കടത്തില്‍ മുങ്ങിയിരിക്കുമ്പോഴായിരുന്നു ഇത്.

കേസ് അന്വേഷിച്ച മലേഷ്യന്‍ അഴിമതി വിരുദ്ധ ഏജന്‍സിയുടെ മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളും  പ്രധാനമന്ത്രിയെ കുറ്റവിമുക്തമാക്കുന്നതാണ്. സൗദി ഗവണ്‍മെന്‍റില്‍  നിന്നും പ്രധാന മന്ത്രിക്ക് ലഭിച്ച പരിതോഷികം മാത്രമാണ് തുകയെന്നും അഴിമതിയുടെയോ ക്രിമിനല്‍ കുറ്റത്തിന്‍റെയോ പരിധിയില്‍ അത് വരില്ലെന്നുമാണ് ചൊവ്വാഴ്ച്ച മലേഷ്യന്‍ അറ്റോര്‍ണി ജനറല്‍ ഇതിനെ കുറിച്ച് പറഞ്ഞത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് നജീബ്  റസാഖ് പണം തിരിച്ചയക്കും ചെയ്തു.  അഴിമതിയാരോപണം ഉയര്‍ന്നെങ്കിലും  പ്രധാന മന്ത്രി രാജിക്ക് വിസമ്മതിച്ചിരുന്നു.  

പ്രധാന മന്ത്രിക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നത്  മലേഷ്യയിലെ  സമ്പദ് വ്യവസ്ഥക്ക് ഇടിവുണ്ടാവുണ്ടാക്കിയിരുന്നു. നജീബ് റസാഖിന്‍െറ പാര്‍ട്ടിയായ  യുനൈറ്റഡ് മലായ്സ് നാഷനല്‍ ഓര്‍ഗനൈസേഷന്‍െറ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാറിലുള്ള വിശ്വാസത്തിനും മങ്ങലേല്‍പ്പിച്ചിരുന്നു. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് നജീബ് റസാഖ് കുറ്റമുക്തനാക്കപ്പെട്ടതെന്നും ശ്രദ്ധേയമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.