യഹൂദ് ഒല്‍മെര്‍ട്ട് ജയിലില്‍

ജറൂസലം: ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ട് ജയിലില്‍. കോഴക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കോടതി 19 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. തെല്‍ അവീവിനടുത്തുള്ള മഅസിയാഹു ജയിലില്‍  തിങ്കളാഴ്ചയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ജയില്‍ശിക്ഷ അനുഭവിക്കുന്ന ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് 70കാരനായ ഒല്‍മര്‍ട്ട്. ജയിലിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും അദ്ദേഹം തനിക്കുമേല്‍  ചുമത്തപ്പെട്ട കുറ്റം നിഷേധിച്ചു. 1992 മുതല്‍ 2003 വരെ യഹൂദ് ഒല്‍മര്‍ട്ട് ജറൂസലം മേയറായിരുന്ന സമയത്താണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്.
 2006ല്‍ അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റു. 2009ലാണ് ഈ കേസ് ഉയര്‍ന്നുവരികയും അത് അദ്ദേഹത്തിന്‍െറ രാജിയിലേക്ക് വഴിവെക്കുകയും ചെയ്തത്. തുടര്‍ന്നാണ് ബിന്യാമിന്‍ നെതന്യാഹു രാജ്യത്തിന്‍െറ പ്രധാനമന്ത്രിയായത്. 2014ല്‍ ആദ്യം ആറു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഒല്‍മെര്‍ട്ടിന് വിധിച്ചിരുന്നത്.
സുപ്രീംകോടതി അത് 18 മാസമാക്കി ചുരുക്കുകയായിരുന്നു. ഒരു അമേരിക്കക്കാരനില്‍നിന്ന് നിയമവിരുദ്ധമായി പണം സ്വീകരിച്ച കേസില്‍ മറ്റൊരു ആറു മാസത്തെ ജയില്‍ ശിക്ഷകൂടി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.