ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ കഴിഞ്ഞ 200 വര്‍ഷത്തിനിടയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വനിതയെന്ന് സര്‍വേ. 150 വര്‍ഷത്തെ പാരമ്പര്യമുള്ള എല്ലാ മേഖലകളിലും ഇവരുടെ നയം ആഴത്തില്‍ സ്വാധീനം ചെലുത്തിയതായി സര്‍വേ സൂചിപ്പിക്കുന്നു. 28 ശതമാനം വോട്ടുനേടി താച്ചര്‍ ഒന്നാം സ്ഥാനത്തത്തെിയപ്പോള്‍ 24 ശതമാനം വോട്ടുനേടിയ ശാസ്ത്രജ്ഞ മേരി ക്യൂറിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 18 ശതമാനം വോട്ടോടെ ഡയാന രാജകുമാരി മൂന്നാമതത്തെി. മദര്‍ തെരേസ, ബ്രിട്ടീഷ് നഴ്സ് ഫ്ളോറന്‍സ് നൈറ്റിങ്കള്‍, വിക്ടോറിയ രാജ്ഞി, അമേരിക്കന്‍ സാമൂഹികപ്രവര്‍ത്തക റോസ പാര്‍ക്സ് അമേരിക്കന്‍ ടെലിവിഷന്‍ അവതാരക ഒപ്റാഹ് വിന്‍ഫ്രേ തുടങ്ങിയവര്‍ക്ക്് 10 ശതമാനത്തിലധികം വോട്ട് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.