സൻഅ: യമനിൽ പട്ടാള ക്യാമ്പിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 60 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. യമനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഏദനിലാണ് ആക്രമണമുണ്ടായത്. പട്ടാള റിക്രൂട്മെൻറ് നടക്കുന്ന ക്യാമ്പിലേക്ക് ചാവേർ കാർ ഇടിച്ച് കയറ്റുകയായിരുന്നു എന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. ഏദനിൽ നടന്നതിൽ വെച്ച് ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്നാണ് യെമൻ പോസ്റ്റ് എഡിറ്റർ ഇൻ ചീഫ് അൽമസ്മരി പ്രതികരിച്ചത്. അതേസമയം ആക്രമണത്തിെൻറ ഉത്തരാവാദിത്തം െഎ.എസ് ഏറ്റെടുത്തു.
രാജ്യത്തിെൻറ തെക്കൻ പ്രവിശ്യകൾ സായുധ സംഘങ്ങളിൽ നിന്ന് വീണ്ടെടുക്കുന്നതിനായി നൂറുകണക്കിന് സൈനികർ കഴിഞ്ഞ രണ്ട് മാസമായി മേഖലയിൽ പരീശീലനം നൽകുന്നുണ്ട്. അറബ് രാജ്യങ്ങൾ പിന്തുണക്കുന്ന താൽകാലിക സൈനിക താവളവും തീരദേശ മേഖലയുമായ ഏദനിൽ ഒൗദ്യോഗിക വൃത്തങ്ങളെ ലക്ഷ്യം വെച്ച് മുമ്പും നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ മാസം അബ്യാൻ പ്രവിശ്യാ തലസ്ഥാനമായ സിൻബിജാറിേലക്ക് യമൻ സൈന്യം പ്രവേശിക്കുകയും അൽഖ്വയ്ദയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ അൽമഹ്ഫിദ് മേഖല തിരിച്ച് പിടിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.