പാര്‍ലമെന്‍റില്‍ സ്പീക്കറെ പുറത്താക്കാന്‍ വോട്ടെടുപ്പ്

ബഗ്ദാദ്: പാര്‍ലമെന്‍ററി സ്പീക്കറെ പുറത്താക്കാന്‍ എം.പിമാര്‍ വോട്ടുചെയ്തു. സ്പീക്കറുടെ അനുകൂലികളും എതിരാളികളും ഏറ്റുമുട്ടിയത് പാര്‍ലമെന്‍റില്‍ സംഘര്‍ഷം സൃഷ്ടിച്ചു. പുറത്താക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് സ്പീക്കര്‍ സലീം അല്‍ ജുബുരി പറഞ്ഞു. രാജ്യത്തെ പ്രമുഖ സുന്നി അറബ് നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. നിയമപ്രകാരം സഭക്ക് വേണ്ടുന്ന 165 അംഗങ്ങളുടെ പ്രാതിനിധ്യംപോലുമില്ലാതെയാണ് വോട്ടെടുപ്പ് നടന്നതെന്ന് ജുബുരി ആരോപിച്ചു.   എന്നാല്‍, 328 അംഗങ്ങളില്‍ 173 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇക്കാര്യം പ്രതിലപക്ഷ എം.പിമാര്‍ ശരിവെച്ചു. ജുബുരി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. സ്പീക്കറായി മുതിര്‍ന്ന ഗോത്രവര്‍ഗ നേതാവ് അദ്നാന്‍ അല്‍ ജനബിയെ പാര്‍ലമെന്‍റ് തലവനായി നിയമിക്കുകയും ചെയ്തു.
പാകിസ്താന്‍

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.