സൂചിക്ക് വിദേശകാര്യവും പ്രസിഡന്‍റ് ഒാഫീസിന്‍റെ ചുമതലയും

നയ് പിഡാവ്: നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് ഓങ്സാന്‍ സൂചി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ പുനഃക്രമീകരിച്ചു. പുതിയ തീരുമാന പ്രകാരം വിദേശകാര്യവും പ്രസിഡന്‍റ് ഒാഫീസിന്‍റെ ചുമതലയും മാത്രമാണ് മ്യാന്മര്‍ പ്രസിഡന്‍റ് ടിന്‍ ജോ നൽകിയിട്ടുള്ളത്. നേരത്തെ നൽകിയിരുന്ന വിദ്യാഭ്യാസം, വൈദ്യുതി-ഊർജ വിഭവം എന്നീ വകുപ്പുകളാണ് സൂചിയിൽ നിന്ന് മാറ്റിയത്.

പുനഃക്രമീകരിച്ച വകുപ്പ് വിഭജന പട്ടിക അംഗീകാരത്തിനായി പാർലമെന്‍റിൽ സമർപ്പിച്ചു. കഴിഞ്ഞ ദിവസം സൂചിയെ ദേശീയ ഉപദേഷ്ടാവായി നിയമിച്ച് കൊണ്ടുള്ള പ്രമേയം ഉപരിസഭ പാസാക്കിയിരുന്നു.

അഞ്ചുദശകം നീണ്ട പട്ടാള ഭരണത്തിന് അന്ത്യം കുറിച്ച് സൂചിയുടെ അനുയായി ടിന്‍ ജോ മ്യാന്മര്‍ പ്രസിഡന്‍റായി ബുധനാഴ്ചയാണ് അധികാരമേറ്റത്. പ്രസിഡന്‍റിന്‍റെ ‘ബോസ്’ എന്നാണ് സൂചിയെ എന്‍.എല്‍.ഡി എം.പിമാര്‍ വിശേഷിപ്പിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.