ലാഗോസ്: സംഘർഷഭൂമിയായി മാറിയ വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ അബുജയോടു ചേർന്നുകിടക്കുന്ന കദുന പ്രവിശ്യയിലാണ് വീണ്ടും സായുധ സംഘം കുരുതി നടത്തിയത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കാലികളെ മേയ്ച്ച് ഉപജീവനം നടത്തുന്ന പ്രവിശ്യയിൽ ഫുലാനി വംശക്കാരായ യുവാക്കൾ ഹോസ വംശത്തിനു നേരെ നടത്തിയ ആക്രമണങ്ങളിൽ 2021ൽമാത്രം 2500 ഓളം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.