അസ്ഹറിനെ ആഗോള ഭീകരനാക്കിയത് യു.എസിൻെറ നയതന്ത്ര വിജയം -മൈക്ക് പോംപിയോ

വാഷിങ്ടൺ: ജയ്ശെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സഭ ആേഗാള ഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്ര വിജയമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഐക്യരാഷ്ട്ര സഭയുടെ നടപടിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള ട്വീറ്റിൽ ലെ യു.എസ് ടീമിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്യുന്നു.

മസൂദ് അസ്ഹറിനെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ യു.എൻ നടപടിക്കായി പ്രവർത്തിച്ച യു.എസ് പ്രതിനിധികൾക്ക് അഭിനന്ദനങ്ങൾ. ദീർഘകലമായി കാത്തിരിക്കുന്ന ഈ നടപടി ഭീകരതക്കെതിരെയുള്ള അമേരിക്കൻ നയതന്ത്രത്തിൻെറയും ആഗോള സമൂഹത്തിൻെറയും വിജയമാണ്. കൂടാതെ ദക്ഷിണേഷ്യയിൽ സമാധനം സ്ഥാപിക്കുന്നതിനായുള്ള സുപ്രധാന ചുവടുവെപ്പു കൂടിയാണിത് - പോംപിയോ ട്വീറ്റ് ചെയ്തു.

ജയ്ശെ മുഹമ്മദ് മേധാവിയെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയത് പാകിസ്താനിൽ നിന്ന് തീവ്രവാദത്തെ പറിച്ചെറിയുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിൻെറ ആത്മാർഥതയാണ് കാണിക്കുന്നതെന്ന് യു.എസ് പറഞ്ഞു. പത്തു വർഷങ്ങൾക്ക് ശേഷം ചൈന യാഥാർഥ്യ ബോധത്തോടു കൂടി പ്രവർത്തിച്ചുവെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചു.

മസൂദ് അസ്ഹറിൻെറ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നത് അന്താരാഷ്ട്ര സമൂഹത്തിൻെറ വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ യു.എന്നിൽ എല്ലാ തവണയും ചൈന ഈ നീക്കത്തെ എതിർക്കുകയായിരുന്നു.

ഇന്ത്യയിലെ പുൽവാമ ആക്രമണത്തിനു ശേഷം വീണ്ടും യു.എസ് ഫ്രാൻസിൻെറയും യു.കെയുടെയും റഷ്യയുടെയും പിന്തുണയോടെ അസ്ഹറിനെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിച്ചു. അതും ചൈന എതിർത്തു. കൂടുതൽ പഠിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചൈനയുടെ നടപടി.

ഒടുവിൽ എതിർപ്പ് പിൻവലിച്ച ചൈന വിഷയം സൂക്ഷ്മമായി പഠിച്ചപ്പോൾ അസ്ഹറിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കേണ്ടതില്ലെന്ന് വ്യക്തമായെന്ന് അറിയിക്കുകയായിരുന്നു.

Tags:    
News Summary - Victory For American Diplomacy": Mike Pompeo -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.