പ്രസിഡൻറിെൻറ നിയമനാധികാരങ്ങൾ യു.എസ് സുപ്രീംകോടതി വെട്ടിക്കുറച്ചു

വാഷിങ്ടൺ: ഉന്നത സർക്കാർ തസ്തികകളിലെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്താനുള്ള യു.എസ് പ്രസിഡൻറിെൻറ അധികാരം സുപ്രീംകോടതി വെട്ടിക്കുറച്ചു.
സെനറ്റിെൻറ അനുമതിക്ക് കാത്തുനിൽക്കാതെ പാർട്ടി താൽപര്യങ്ങൾ മുൻനിർത്തി ഡോണൾഡ് ട്രംപ് നിയമനങ്ങൾ നടത്തിയ പശ്ചാത്തലത്തിൽ പുതിയ വിധിക്ക് നിർണായക പ്രാധാന്യമുള്ളതായി നിരീക്ഷകർ വിലയിരുത്തി. 1998ലെ ഫെഡറൽ വേക്കൻസീസ് റിഫോം ആക്ടിെൻറ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി പുതിയ വിധി പ്രസ്താവിച്ചത്. സെനറ്റിെൻറ അനുമതി ആവശ്യമുള്ള തസ്തികകളിൽ ഒരാളെ നിയമിക്കുന്നപക്ഷം അയാൾക്ക് താൽക്കാലിക ജീവനക്കാരനായി സേവനം ചെയ്യാൻ അനുവാദമില്ലെന്നാണ് ഇൗ ചട്ടത്തിലെ വ്യവസ്ഥ.

എന്നാൽ, ഇൗ തസ്തികയിൽ മുൻപരിചയവും 90 ദിവസത്തെ സേവന കാലാവധിയും പൂർത്തീകരിച്ചവർക്ക് സെനറ്റ് അനുമതി ആവശ്യമില്ലെന്ന ഉപാധിയും ചട്ടത്തിെൻറ ഭാഗമാണ്.ഇൗ ഉപാധി ഉന്നയിച്ച് ബറാക് ഒബാമയുടെ ഭരണകാലത്ത് തൊഴിൽ വകുപ്പിൽ നിയമിതനായ ലേബർ േകാൺസൽ സോളമെൻറ കേസുമായി ബന്ധപ്പെട്ടാണ് പുതിയ വിധിത്തീർപ്പും പ്രഖ്യാപിക്കെപ്പട്ടത്. സോളമെൻറ നിയമനത്തിൽ ചട്ടത്തിലെ ഉപാധി ബാധകമാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Tags:    
News Summary - US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.