ലോസാഞ്ചലസ്: ബ്രിട്ടനിലെ സക്സസ് പ്രഭു ഹാരി രാജകുമാരെൻറയും ഭാര്യ മേഗൻ മാർക്കിലിെൻറയും സുരക്ഷക്ക ് അമേരിക്ക പണം മുടക്കില്ലെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. രാജകീയ അധികാരവും പദവിയും ഉപേക്ഷിക്കുകയാണെന്ന് കഴിഞ്ഞ ജനുവരിയിൽ ഹാരിയും മേഗനും അറിയിച്ചിരുന്നു.
രാജകീയ ചുമതലകൾ ഔദ്യോഗികമായി അവസാനിപ്പിച്ച അവർ അമേര ിക്കയിലേക്ക് വരാനായി കാനഡ വിട്ടു. എന്നിരുന്നാലും അമേരിക്ക അവരുടെ സുരക്ഷാ പരിരക്ഷക്ക് പണം മുടക്കില്ല. അവർ തന ്നെ നൽകണം. ട്രംപ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, പ്രിൻസ് ഹാരിയോ ബ്രിട്ടീഷ് സർക്കാരോ സുരക്ഷക്കുള്ള പണം അമേരിക്കയോട് മുടക്കാൻ ആവശ്യപ്പെട്ടതായി സൂചനകളില്ല. മില്യൺ കണക്കിന് ഡോളറുകളാണ് ഹാരിയുടെയും മേഗെൻറയും സുരക്ഷക്കായി മാത്രമുള്ള ചെലവ്. ട്രംപിെൻറ പ്രസ്താവനക്ക് വാഷിങ്ടൺ ഡി.സിയിലുള്ള ബ്രിട്ടീഷ് എംബസി നിലവിൽ മറുപടിയൊന്നും നൽകയിട്ടില്ല.
ബ്രിട്ടനിലെ ‘സൺ ന്യൂസ്പേപ്പറിെൻറ’ റിപ്പോർട്ട് പ്രകാരം പ്രിൻസ് ഹാരിയും ഭാര്യയും പ്രൈവറ്റ് ജെറ്റിലാണ് ലോസാഞ്ചലിസിൽ വന്നിറങ്ങിയത്. എന്നാൽ ഏത് ദിവസമാണ് അവർ എത്തിച്ചേർന്നതെന്ന വ്യക്തമല്ല. അമേരിക്കയും കാനഡയും കോവിഡ് 19 വൈറസിെൻറ പശ്ചാത്തലത്തിൽ മാർച്ച് മാസാംരംഭത്തിൽ തന്നെ അതിർത്തകളടച്ചിരുന്നു.
പ്രിൻസ് ഹാരിയും കുടുംബവും കാനഡയിലെ വാൻകൗവർ ദ്വീപിലായിരുന്നു മാസങ്ങളായി താമസം. ബ്രിട്ടീഷ് രാജകുടുംബത്തിൽ പ്രവർത്തിക്കുന്ന അംഗമല്ലാത്ത സ്ഥിതിക്ക് കാനഡ ഇരുവർക്കും നൽകുന്ന സുരക്ഷ പിൻവലിക്കുകയാണെന്ന് അറിയിച്ചിരുന്നു.
സ്വകാര്യ ജിവിതത്തിലെ മാധ്യമങ്ങളുടെ അമിത ഇടപെടലും മറ്റും കാരണം ജനുവരിയിലാണ് പ്രിൻസ് ഹാരിയും മേഗനും സീനിയർ റോയൽസ് എന്ന സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതായി അറിയിച്ചത്. അത് രാജ കുടുംബത്തിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. രാജകീയ ജീവിതത്തിേൻറയും കുടുംബത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളുടേയും സമ്മർദ്ദത്തിലാണ് ഹാരി രാജകുമാരനെന്ന് വാർത്തകളുണ്ടായിരുന്നു.
ബ്രിട്ടീഷ് രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന് തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന് ബക്കിങ്ഹാം പാലസ് പുറത്തു വിട്ട പ്രസ്താവനയിൽ ഹാരി രാജകുമാരൻ പറയുന്നു. സാമ്പത്തികമായി സ്വതന്ത്രമാവാനാണ് പുതിയ തീരുമാനമെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.