മോസ്കോ: യു.എസ് റഷ്യൻ ആണവ കരാറിൽനിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബാൾടൺ മോസ്കോയിലെത്തി.
ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്ക് നേരേത്ത തീരുമാനിച്ചതുപ്രകാരമാണ് ബാൾടൺ എത്തിയത്. എന്നാൽ, പുതിയ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
ആണവ മിസൈലുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് 1987ൽ നിലവിൽവന്ന കരാറിൽനിന്ന് പിന്മാറുമെന്ന് കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചത്. റഷ്യ കരാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പിന്മാറ്റ തീരുമാനം. എന്നാൽ, കരാറിൽനിന്ന് പിന്മാറുന്നത് ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്ന് റഷ്യ മറുപടി നൽകിയിട്ടുണ്ട്.
ലോകത്ത് ആയുധമത്സരം ശക്തിപ്പെടുത്തുന്ന നടപടിയാകുമതെന്ന് റഷ്യൻ വക്താവ് പറഞ്ഞു. ഇൗ സാഹചര്യത്തിൽ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണുന്നതിന് ബാൾടെൻറ സന്ദർശനം സഹായിക്കുമെന്നാണ് കരുതുന്നത്.
അതിനിടെ, കരാറിൽനിന്ന് പിന്മാറാനുള്ള ട്രംപിെൻറ നീക്കത്തിനെതിരെ വിവിധ രാജ്യങ്ങൾ രംഗത്തെത്തി. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ട്രംപുമായി ഫോണിൽ സംസാരിച്ച് കരാർ നിലനിർത്തേണ്ടത് സംബന്ധിച്ച് ആശയവിനിമയം നടത്തി.
ശീതയുദ്ധകാല കരാർ പിൻവലിക്കുന്നത് യൂറോപ്പിെൻറ സുരക്ഷക്കും ഭീഷണിയാണെന്ന് മാക്രോൺ ട്രംപിനോട് പറഞ്ഞു. കരാർ നിലനിർത്തുന്നതിന് യു.എസും റഷ്യയും ചർച്ചക്ക് സന്നദ്ധമാകണമെന്ന് യൂറോപ്യൻ യൂനിയനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.