അമ്മാൻ: ജോർഡനും യു.എസും വാർഷിക സൈനികാഭ്യാസത്തിന് ഞായറാഴ്ച തുടക്കംകുറിച്ചു. 20ലധികം രാജ്യങ്ങളിൽ നിന്നുള്ള 7,400 സൈനികരാണ് ‘ഇൗഗർ ലയൺ’ എന്നപേരിലുള്ള സൈനികാഭ്യാസത്തിൽ പെങ്കടുക്കുന്നത്. ഭീകരവാദം അടക്കമുള്ള ഭീഷണികളെ നേരിടുന്നതിന് സഹകരണം മെച്ചപ്പെടുത്താനാണ് അഭ്യാസം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതിനായി അതിർത്തി സുരക്ഷ, സൈബർ പ്രതിരോധം, കമാൻഡ് ആൻഡ് കൺട്രോൾ അഭ്യാസങ്ങൾ എന്നിവയിൽ സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തും. തീവ്രവാദ ഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ സംയുക്ത പ്രവർത്തനവും സഹകരണവും വൈദഗ്ധ്യം പങ്കുവെക്കേണ്ടതും ആവശ്യമാണെന്ന് സൈനികാഭ്യാസ തലവൻ ജോർഡൻ ബ്രിഗേഡിയർ ജനറൽ ഖാലിദ് അശ്ശാറ അഭിപ്രായപ്പെട്ടു. ഏഴാമത് ഇൗഗർ ലയൺ അഭ്യാസം ഇതുവരെ നടത്തിയതിനെക്കാൾ വലുതും സങ്കീർണവുമാണെന്ന് പ്രദേശത്തെ അമേരിക്കൻ സൈന്യത്തിെൻറ ഡെപ്യൂട്ടി കമാൻഡിങ് ജനറലായ യു.എസ് മേജർ ജനറൽ ബിൽ ഹിക്ക്മാൻ പറഞ്ഞു. ദീർഘദൂര ബഹുദൗത്യ വിമാനങ്ങളായ രണ്ട് യു.എസ് എയർഫോഴ്സ് ബി-1ബി ബോംബർ വിമാനങ്ങൾ നടത്തുന്ന ഗ്ലോബൽ സ്ട്രൈക്ക് മിഷനാണ് ഇത്തവണത്തെ അഭ്യാസത്തിെൻറ പ്രത്യേകതകളിലൊന്ന്. ഇത്തരത്തിലുള്ള ദൗത്യം സംഘടിപ്പിക്കുന്നത് ആദ്യമായാണ്. ഇൗ മാസം 18 വരെ തുടരുന്ന അഭ്യാസത്തിൽ ബ്രിട്ടൻ, ജപ്പാൻ, കെനിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ പെങ്കടുക്കുമെന്ന് ജോർഡൻ സൈന്യം പറഞ്ഞു. കഴിഞ്ഞ വർഷത്തെ അഭ്യാസത്തിൽ ജോർഡനിൽനിന്നും യു.എസിൽനിന്നുമുള്ള 6,000ത്തോളം സൈനികർ പെങ്കടുത്തിരുന്നു. 2011ലാണ് സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്. യു.എസിെൻറ സാമ്പത്തിക സഹായം കൈപ്പറ്റുന്നവരിൽ പ്രധാന രാജ്യമാണ് ജോർഡൻ. 2015-17 വർഷത്തേക്കുള്ള സഹായധനം 660 മില്യണിൽനിന്ന് ഒരു ബില്യൺ ഡോളറായി ഉയർത്തിയിരുന്നു. സിറിയയിലെയും ഇറാഖിലെയും െഎ.എസ് ഭീകരവാദികളെ നേരിടുന്ന യു.എസിെൻറ നേതൃത്വത്തിലുള്ള സംഘത്തിലും പങ്കാളിയാണിവർ. ജോർഡനിലെ ഒരു സംഘം സിറിയൻ വിമതർക്കും ഇറാഖ്-ഫലസ്തീൻ സുരക്ഷാസേനകൾക്കും കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കൻ സൈന്യം പരിശീലനം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.