സിഖുകാരനെ മർദിച്ചു; യുവാവിന് സിഖ് മതത്തെ കുറിച്ച് പഠിക്കാൻ യു.എസ് കോടതി വിധി

ന്യൂയോർക്: സിഖുകാരനെ ക്രൂരമായി മർദിച്ച കേസിൽ വെള്ളക്കാരനായ യുവാവിനെതിരെ യു.എസ് കോടതിയുടെ വ്യത്യസ്തമാ യ വിധി. സിഖ് മതത്തെ കുറിച്ചും അവരുടെ ആരാധനാ രീതികളെ കുറിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി  വിധിച്ചിരിക്കുന്നത്. കൂടെ മൂന്ന് വർഷത്തെ തടവ് ശിക്ഷയും അനുഭവിക്കണം.

ഒറിഗോണിൽ ഷോപ്പുടമയായ ഹർവിന്ദർ സിങ് ദോദ്ദ് എന്നയാളെയാണ് 25കാരനായ ആൻഡ്ര്യൂ റാംസി മർദ്ദിച്ചത്. ഹർവിന്ദറിെൻറ മതത്തെ കുറിച്ച് പറഞ്ഞായിരുന്നു മർദ്ദനം. സിഗരറ്റ് റോളിങ് പേപ്പറിന് ചോദിച്ചായിരുന്നു റാംസി കടയിലെത്തിയത്. അത് നൽകാൻ തിരിച്ചറിയൽ രേഖ കടയിലെ ക്ലർക് ആവശ്യപ്പെട്ടു. അതില്ലാത്തതിനാൽ റാംസിയോട് മടങ്ങിപ്പോകാൻ പറഞ്ഞെങ്കിലും കൂട്ടാക്കാതെ അയാൾ ഹർവിന്ദറിെൻറ താടിയിൽ പിടിച്ചുവലിച്ച് മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു.

ശേഷം നിലത്ത് വലിച്ചിട്ട് തുടർച്ചയായി മർദ്ദിച്ചു. ഹർവിന്ദറിെൻറ തലപ്പാവ് ഉൗരുകയും നശിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. അമേരിക്കയിലെ ഏറ്റവും വലിയ സിഖ് കൂട്ടായ്മയായ സിഖ് കൊയലീഷൻ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. വൈകാതെ പ്രതിയായ റാംസിയെ പൊലീസ് പിടികൂടി. മാരിയോൺ കൗണ്ടി സർക്യൂട്ട് കോടതിയാണ് ഇയാൾക്ക് 36 മാസത്തെ ജയിൽ ശിക്ഷയോടൊപ്പം സിഖ് മതത്തെ കുറിച്ച് പഠിക്കാനും വിധിച്ചത്.

Tags:    
News Summary - US Hate Crime Convict Ordered To Learn About Sikhism-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.