വാഷിങ്ടൺ: സെനറ്റിൽ ധനബിൽ പാസാകാത്തതിനെ തുടർന്ന് അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം. തിങ്കളാഴ്ച പ്രവൃത്തിദിനമായതിനാൽ എങ്ങനെയും പ്രശ്നം പരിഹരിക്കുകയാണ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിെൻറ ശ്രമം. ഇതിെൻറ ഭാഗമായി ഞായറാഴ്ച ഉച്ചക്കുശേഷം സെനറ്റ് ചേർന്നു. തിങ്കളാഴ്ച പുലർച്ച വോെട്ടടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ് മിച്ച് മേക്കാണൽ പറഞ്ഞു. ഒരുമാസത്തെ ധനബില്ലിന് പകരം നിലവിലെ പ്രതിസന്ധി ഒഴിവാക്കാൻ ഫെബ്രുവരി എട്ടു വരെയുള്ള ബിൽ പാസാക്കാനാണ് നീക്കം.
റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിലെ കടുത്ത അഭിപ്രായ ഭിന്നത കാരണമാണ് ട്രംപ് അധികാരത്തിലേറി ഒരുവർഷം തികഞ്ഞ ശനിയാഴ്ച മുതൽ ഭരണകൂടത്തിെൻറ പ്രവർത്തനം സ്തംഭിച്ചത്. ഒരുമാസത്തെ ധനബിൽ സെനറ്റ് പാസാക്കാത്തതിനാൽ ഫെഡറൽ ഏജൻസികളുടെയും വകുപ്പുകളുടെയും പ്രവർത്തനം നിശ്ചലമായി. ‘ഷട്ട് ഡൗൺ’ എന്നാണ് ഇതറിയപ്പെടുന്നത്. ഇേൻറണൽ റവന്യൂ സർവിസിലെ 45,500 പേരോട് തിങ്കളാഴ്ച ജോലിക്ക് ഹാജരാകേണ്ടെന്ന് നിർദേശിച്ചിട്ടുണ്ട്.
മതിയായ രേഖകളില്ലാതെ കുട്ടികളായി അമേരിക്കയിലെത്തിയ ഏഴു ലക്ഷത്തോളം പേരെ (ഡ്രീമേഴ്സ്) നാടുകടത്താനുള്ള ട്രംപിെൻറ നീക്കം ഉപേക്ഷിക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. ഇത് അംഗീകരിക്കാത്തതാണ് ധനബില്ലിനെ എതിർക്കാൻ കാരണം.
അതേസമയം, സെനറ്റിൽ ധനബിൽ പാസാക്കാൻ ആവശ്യമെങ്കിൽ നിയമഭേദഗതി (ന്യൂക്ലിയർ ഒാപ്ഷൻ) സ്വീകരിക്കുമെന്ന ഭീഷണിയുമായി േഡാണൾഡ് ട്രംപ്. സ്തംഭനാവസ്ഥ തുടർന്നാൽ 51 ശതമാനം എന്ന ‘ന്യൂക്ലിയർ ഒാപ്ഷൻ’ നടപ്പാക്കുമെന്ന് ട്രംപ് പറഞ്ഞു. ഇൗ രീതിയിൽ നിയമഭേദഗതി വരുത്തിയാൽ 60ന് പകരം 51 വോട്ട് ലഭിച്ചാലും ധനബിൽ പാസാകും. 2013ൽ റിപ്പബ്ലിക്കന്മാരുടെ എതിർപ്പ് മറികടക്കാൻ ഡെമോക്രാറ്റുകൾ ഇങ്ങെന ചെയ്തിട്ടുണ്ട്. ചില എക്സിക്യൂട്ടിവ്, ജുഡീഷ്യൽ നിയമനങ്ങൾക്കു വേണ്ടിയായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.